Wednesday, October 11, 2023

കള്ള പ്രചരണങ്ങളില്‍ വീണുടയുന്ന ചരിത്ര സത്യങ്ങള്‍


കള്ള പ്രചരണങ്ങളില്‍ വീണുടയുന്ന ചരിത്ര സത്യങ്ങള്‍. 

2023 ഒക്‌‌ടോബര്‍ രണ്ടാം വാരത്തില്‍ നടന്ന തൂഫാനുല്‍ അഖ്‌സയിലൂടെ ഇസ്രാഈല്‍ വീര്‍‌പ്പിച്ച് നിര്‍‌ത്തിപ്പോന്ന ബലൂണിന്റെ കാറ്റുപോയതായിരിക്കണം  ഈ നൂറ്റാണ്ടിലെ തന്നെ സുവര്‍‌ണ്ണ ലിപികളില്‍ രേഖപ്പെടുത്തുന്ന ചരിത്രനിമിഷം.

2023 വർഷത്തിൽ തന്നെ ഇരുന്നൂറിലധികം ഫലസ്തീനികളെ ഇസ്രായേൽ വധിക്കുകയും അതിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ലേത് ഉൾപ്പെടെ അയ്യായിരത്തിലധികം പേര് ഇസ്രായേൽ ജയിലിൽ പീഡനം അനുഭവിക്കുന്നുണ്ട്. അങ്ങേയറ്റം ക്രൂരമായ ഈ വസ്തുതകളൊന്നും ലോക മാധ്യമങ്ങൾക്കു  വാർത്തയല്ലാതായിത്തീരുന്നു എന്നതും ഹമാസിന്റെ സൈനിക നടപടിക്ക് ഹേതുവായിട്ടുണ്ട്.

ഇസ്രായേൽ പൗരന്മാരെ ഗസ്സയിലേക്ക് കടത്തികൊണ്ടുപോകുന്നതിൽ ഹമാസ് വിജയിച്ചത് സിയണിസ്റ് ഭരണകൂടത്തിന്റെ അതിക്രമങ്ങളുടെ തോത് കുറക്കുന്നതിൽ കാരണമായേക്കും. ഫലസ്തീൻ പൗരന്മാരെ സ്വാതന്ത്രരാക്കാൻ ഇസ്രായേൽ സൈനികരെയും പൗരന്മാരെയും ഉപയോഗിച്ച് വിജയകരമായി വിലപേശിയ ചരിത്രം ഹമാസിനുണ്ട്.

----------

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തിയോഡര്‍ ഹര്‍‌സ് എന്ന ജൂത നേതാവിന്റെ വിഭാവനയായിരുന്നു ജൂത രാഷ്‌ട്രം.അത് പലസ്തീൻ തന്നെയാവണം എന്നൊരു നിർബന്ധവും അവർക്കുണ്ടായിരുന്നുമില്ല.ഭൂമി വിലകൊടുത്ത് വാങ്ങിയാണെങ്കിലും ഈ സങ്കല്‍‌പം പൂവണിയിക്കാനായിരുന്നു അവര്‍ ചിന്തിച്ചു കൊണ്ടിരുന്നത്.

ഒന്നാം ലോകമഹായുദ്ധം ( 1914 - 1918 )പലസ്തീൻ, സിറിയ ഉൾപ്പെടെയുള്ള അറബ് പ്രദേശങ്ങളെല്ലാം ഓട്ടോമൻ തുർക്കികളുടെ. അധീനതയിൽ. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടനും സഖ്യകക്ഷികളായും വിജയിച്ചാൽ ലെബനോണും സിറിയയും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഫ്രാൻസും, പലസ്തീനും ജോർദാനും ഉൾപ്പെടുന്ന പ്രദേശങ്ങൾ ബ്രിട്ടനും കൈവശം വെയ്ക്കാൻ ഇരുകൂട്ടരും ധാരണയാകുന്നു.ബ്രിട്ടൻ അങ്ങിനെയൊരു തീരുമാനമെടുക്കാൻ കൃത്യമായ കാരണവും ഉണ്ട്. 

അന്ന് ഇന്ത്യയും ഈജിപ്‌‌തും ഒക്കെ ബ്രിട്ടന്റെ കോളനിയായിരുന്നു.ഇന്ത്യയിൽ നിന്നും ഈജിപ്‌‌തില്‍ നിന്നുമെല്ലാം കൊള്ളയടിക്കുന്ന വസ്തുക്കൾ ബ്രിട്ടനിലേക്ക് കടത്തിയിരുന്നത് സൂയസ് കനാൽ വഴിയും. അങ്ങിനെ പോകുന്ന വഴിയിലെ ഏറ്റവും നല്ല ഇടത്താവളമായിരുന്നു പലസ്തീൻ.ആ പലസ്തീൻ എന്നും തങ്ങളുടെ കൈകളിലാവണമെന്ന്‌ അവര്‍ ആഗ്രഹിച്ചിരുന്നു.യുദ്ധത്തിൽ അവർ വിജയിക്കുന്നു.ഈ സമയത്താണ് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറിയായിരുന്ന ആർതർ ജെയിംസ് ബാൽഫറിന്റെ കുപ്രസിദ്ധമായ 1917 ലെ ബാൽഫർ വിളംബരം വരുന്നത്. ആ വിളമ്പരത്തിൽ കൃത്യമായി പലസ്തീനെ ഒരു ജൂത രാഷ്ട്രമാക്കി മാറ്റുക എന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

1920 കളിൽ ബ്രിട്ടനിൽ ഉൾപ്പടെ ഒരു വലിയ ശക്തിയായി കഴിഞ്ഞിരുന്ന ജൂതരെ അവിടെനിന്നും ഒഴിവാക്കുകയും ഒപ്പം പലസ്‌‌തീനില്‍ ആധിപത്യം തുടരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടും കൂടി ജൂത ജനതയുടെ പാലസ്തീൻ കുടിയേറ്റത്തെ ബ്രിട്ടൻ പ്രോൽസാഹിപ്പിക്കുന്നു.ഈ സമയത്ത് പലസ്തീൻ ജനതയുടെ നൂറു ശതമാനവും പലസ്തീനികൾ മാത്രമാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

മതപരമായി നോക്കിയാൽ 75 % മുസ്ലിം 12 -13 % ക്രിസ്ത്യാനികൾ, 9 % മാത്രം ജൂതർ.  ഇത് 1946 ആകുമ്പോൾ 35 % ആകുന്നു, എന്നാൽ മുസ്ലീങ്ങൾ 60 % ആയി കുറയുന്നു. പക്ഷെ വൈകിയില്ല, ജൂതർ ബ്രിട്ടന്‌ തന്നെ പണികൊടുത്തു ബ്രിട്ടന്റെ പലസ്തീനിലെ ഭരണ സിരാകേന്ദ്രത്തിനു അവർ ബോംബിട്ടു. ബ്രിട്ടൻ അവിടുത്തെ ഭരണം ഉപക്ഷിച്ച് നാടും വിട്ടു. 

പലസ്‌‌തീന്‍ ഭൂപ്രദേശം ഇസ്രായേൽ എന്ന സ്വതന്ത്ര  രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുന്നു.ലോകത്തെവിടെയുമുള്ള ജൂതർക്ക് ഇസ്രായേയേലിലേക്ക് കുടിയേറാം എന്നനിയമം കൊണ്ടുവരുന്നു. അമേരിക്കയും ജർമ്മിനിയും എല്ലാം അവരെ സാമ്പത്തികമായി വലിയ തോതിൽ സഹായിക്കുന്നു. അങ്ങിനെ അവർ ഒരു വലിയ സാമ്പത്തിക ശക്തിയായി വളരുന്നു. പലസ്‌‌തീനികളാവട്ടെ സ്വന്തം മണ്ണിൽ നിന്നും  കുടിയിറക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.

1948 ൽ യുനൈറ്റഡ് നേഷൻസ് പലസ്തീനെ വിഭജിച്ച്, പലസ്തീൻ എന്നും ഇസ്രായേൽ എന്നും രണ്ടു രാജ്യങ്ങളാക്കുമ്പോൾ കേവലം 36% വരുന്ന ജൂതർക്ക് 56% ഭൂമിയും, 68% വരുന്ന അറബികൾക്ക് 42% ഭൂമിയുമാണ് നലകിയത്. ജറുസലേം പ്രദേശം ഐക്യ രാഷ്ട്രസഭയുടെ കീഴിൽ നിലനിർത്താനും തീരുമാനിക്കുന്നു. എന്നാൽ ജറുസലേം ഉൾപ്പടെയുള്ള പ്രാദേശം ഇസ്രായേൽ കൈയടക്കുകയും ഇസ്രയേലിന്റെ തലസ്ഥാനമായി അവർ ജറുസലേമിനെ കാണുകയും ചെയ്യാൻ തുടങ്ങി.ഒരു സയണിസ്റ്റു ക്രിസ്ത്യനിയായ ഡൊണൾഡ് ട്രംപ് 2020  ൽ അമേരിക്കൻ എംമ്പസ്സി ജറുസലേമിലേക്ക് മാറ്റിഎരിതീയിൽ എണ്ണ ഒഴിക്കുകയും ചെയ്തു.

വിദേശ വ്യാപാരത്തിന്റെ കാലഘട്ടത്തിൽ, സീനായ് ഈജിപ്തിന്റെ ശേഷിപ്പുകൾ, വിദേശ സാമ്രാജ്യങ്ങൾ പിടിച്ചടക്കി, നിയന്ത്രിച്ചിരുന്നു. അടുത്ത കാലത്തെ ചരിത്രത്തിൽ ഓട്ടമൻ സാമ്രാജ്യം 1517 മുതൽ 1867 വരെ, 1882 മുതൽ 1956 വരെ ബ്രിട്ടീഷുകാരും ആയിരുന്നു.

1973 ൽ  ഈജിപ്‌‌ത്, ഇസ്രയേലി ശക്തികൾ തമ്മിൽ ശക്തമായ പോരാട്ടം നടന്നു.1982 ആയപ്പോഴേക്കും ഇസ്രയേൽ-ഈജിപ്‌‌ത് സമാധാന ഉടമ്പടിയില്‍ ഒപ്പ്‌ വെച്ചു.എന്നാല്‍ യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ട സിനായിലെ ചില ഭാഗങ്ങള്‍  ഇപ്പോഴും ഇസ്രാഈലിന്റെ അധീനതയിലാണ്‌.

1981 ല്‍ ആറു ദിവസത്തെ യുദ്ധത്തിനിടെ സിറിയയിൽ നിന്ന് ഇസ്രായേൽ പിടിച്ചടക്കിയ ഭൂവിഭാഗമാണ്‌ ഗോലാന്‍ മലനിരകള്‍.ഇസ്രായേൽ ഇത് ഫലത്തിൽ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കുകയാണുണ്ടായത്.



1987, 2000 വർഷങ്ങളിൽ നടന്ന ഫലസ്തീൻ ഇൻതിഫാദകൾ , ഇസ്രായേൽ അതിക്രമങ്ങളെ ലോക സമൂഹത്തിനു മുൻപിൽ വെളിച്ചത്ത് കൊണ്ടുവരുന്നതിൽ സഹായിച്ചിരുന്നു. അറബ് ഇസ്രായേൽ കരാറുകളുടെ പശ്ചാത്തലത്തിൽ ഹമാസിന്റെ ഈ നടപടിക്ക് പ്രാദേശിക പ്രസക്തിയേറെയാണ്. സൗദി അറേബ്യ അടക്കമുള്ള രാഷ്ട്രങ്ങൾ ഇസ്രയേലുമായി ചർച്ചകൾക്ക് സാധ്യത തുറക്കുന്ന സാഹചര്യത്തിൽ ഈ നീക്കം ഒരു പുനർചിന്തക്ക് പ്രേരിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.

ജി.സി.സി ഇസ്രായേൽ കരാർ വാണിജ്യ താൽപര്യങ്ങൾക്കപ്പുറം മറ്റൊരു ലക്ഷ്യവുമില്ലായിരുന്നു എന്നത് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. എങ്കിലും അധികാരികളുടെ കൽപനകൾക്കപ്പുറം വിരലുകളനാക്കാത്ത മൂക സാക്ഷികളായ കൊട്ടാര പണ്ഡിതരുടെ നിലപാടുകളെയും ചോദ്യം ചെയ്യാൻ ഈ സംഭവം സാധ്യതയൊരുക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളുടെ പ്രതികരണങ്ങളിലും മാറ്റങ്ങൾ ദൃശ്യമാണ്.

പൊതുവെ ഫലസ്തീൻ അനുകൂല സമീപനം സ്വീകരിച്ചു വന്ന ഇന്ത്യ, നിരുപാധികമായി ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ചതിൽ ഭരണക്ഷിയുടെ ദേശീയ രാഷ്ട്രീയ നയങ്ങളുടെ ഭാഗമാണെന്നതിൽ സംശയമില്ല. ഇറാനിന്റെയും തീവ്രവാദികളുടെയും ഭീഷണിയെ തടുക്കാൻ ഇസ്രായേൽ ആവശ്യമാണെന്ന റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥി നിക്കി ഹാലിയുടെ അഭിപ്രായം അമേരിക്കൻ വിദേശ നയം വ്യക്തമാക്കിത്തരുന്നുണ്ട്.

നിരന്തരമായി മസ്ജിദുൽ അഖ്‌സയുടെ പരിസരങ്ങളിൽ അക്രമം നടത്തിയതിന്റെ പരിണതിയാണിതെന്നും അതിനാൽ തന്നെ മുഴുവൻ ഉത്തരവാദിത്തവും ഇസ്രായേലിനാണെന്ന ഖത്തറിന്റെ പ്രസ്താവന ഫലസ്തീനികളോടുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. തുർക്കിഷ് പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗാനും ഇസ്രായേലിന്റെ മസ്ജിദുൽ അഖ്‌സ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ എതിർത്തിരുന്നു. ചുരുക്കത്തിൽ ഫലസ്‌‌തീനികളുടെ വിമോചന പോരാട്ട ചരിത്രത്തിലെ നിർണായക അധ്യായങ്ങളിലൊന്നാണ് തൂഫാനുല്‍ അഖ്‌സ.

രണ്ടായിരത്തി എഴുന്നൂറോളം വർഷങ്ങളുടെ ചരിത്രമുള്ള പലസ്തീൻ ജനതയെ, കേവലം മിത്തുകളുടെയും കെട്ടുകഥകളുടെയും കൈയൂക്കിന്റെയും പിൻബലത്തിൽ മറ്റൊരു ജനത കൊന്നൊടുക്കുകയും അഭയാർത്ഥികളാക്കുകയും ചെയ്യുമ്പോൾ സംഘപരിവാറിന്റെയും അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ ശക്തികളുടെയും അജണ്ടയായ മുസ്ലിം വിരോധം തലക്ക് പിടിച്ച് ‘ഇസ്രായേൽ എന്ന് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം,ജൂതനെന്ന് കേട്ടാലൊ തിളയ്ക്കണം രക്തം സിരകളിൽ'എന്നു പാടുന്ന നിങ്ങൾ ഒരുകാര്യം ഓർക്കണം.

1948 ൽ തുടങ്ങിയതാണ് പാലസ്തീന്റെ മേലുള്ള ഇസ്രായേലിന്റെ ആക്രമണം . ഈ 75 വർഷവും അത് ഏകപക്ഷീയവുമായിരുന്നു.1948 ലെയും 1969 ലെയും 1973 ലെയും ഒക്കെ കൊടിയ യുദ്ധങ്ങൾക്ക് പുറമെ നിരന്തരമായുള്ള ഷെല്ലാക്രമണങ്ങളും ഉപരോധങ്ങളും.

2005 ൽ ജനാധിപത്യപരമായി ഗാസയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഹമാസ് അധികാരത്തിൽ വരുന്നു. എന്നാൽ ഹമാസിനെ അധികാരമേൽക്കാൻ ഇസ്രായേയേൽ സമ്മതിച്ചില്ല, പകരം അവർ ആ പ്രദേശത്തിന്റെ ഭരണാധികാരികളാകുന്നു  എന്ന് മാത്രമല്ല  കൊടിയ ഉപരോധവും ഏർപ്പെടുത്തി.അവർക്ക്  ഭക്ഷണമില്ല വെള്ളമില്ല മരുന്നില്ല ഓടി പോകാനൊരിടവുമില്ല. രണ്ടേരണ്ട്‍ അതിരുകൾ മാത്രം.


ഒരുവശത്ത് കടൽ മറുവശത്ത് ഇസ്രായേൽ. ചെകുത്താനും കടലിനും നടുക്ക് കൊടിയ ദുരിതങ്ങൾക്ക് നടുവിൽ പിറന്ന  നാട്ടിൽ പുഴുക്കളെപോലെ ചവിട്ടി അരക്കപ്പെടുമ്പോഴും ജീവിതത്തിൽ ഒരിക്കൽ, ഒരിക്കലെങ്കിലും, ഒരുപക്ഷെ അവസാനത്തേതുമാകാം, എങ്കിലും ലോകത്തെ ഏറ്റവും കഴിവുറ്റ ചാരസംഘടനയായ മൊസാദിനെ പോലും അമ്പരപ്പിച്ചുകൊണ്ട് ഹമാസ് ഇസ്രായേലിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടു.

അതും യോങ്കിപൂർ യുദ്ധത്തിന്റെ അൻപതാം വാർഷിക നാളുകളിൽ ഇസ്രായേൽ അവരുടെ രാജ്യസുരക്ഷ ഏറ്റവും ശക്തമാക്കിയ നാളുകളിൽ തന്നെ അതുസംഭവിച്ചു എന്നത് സത്യത്തിൽ സന്തോഷദായകമത്രെ. ഒരുപക്ഷെ ഭാവിയില്‍ പാലസ്തീൻ എന്നൊരു രാജ്യവും അവിടുത്തെ ജനതയും തന്നെ തുടച്ചു നീക്കപ്പെട്ടേക്കാം അപ്പോഴും നേരിയ ഒരു സമാശ്വാസം, അവസാന ശ്വാസത്തിലും പൊരുതി നിന്ന ഒരു ജനതയെ ഓർത്ത്....

===================

ഏത് ഇസ്രായേലിനെയാണ് അംഗീകരിക്കേണ്ടത്?...

---------------------

💡ഇസ്രായേൽ നിരന്തരമായി തങ്ങളുടെ അതിർത്തി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കയ്യേറ്റത്തിനും വെട്ടിപ്പിടിത്തത്തിനും ശേഷം ആളുകൾക്കു പാർക്കാൻ ഇനിയും പുതിയ സ്ഥലങ്ങൾ കിട്ടണമെന്ന് അവർ അഭിലഷിക്കുന്നു. ഇസ്രായേലിന്റെ ആന്തര ചൈതന്യമായ രാഷ്ട്രീയ സയണിസവും നിലനിൽപിന്റെ മാർഗമായ യുദ്ധങ്ങളുടേയും പിടിച്ചടക്കലിന്റേയും നൈരന്തര്യവും ഇതിനെയെല്ലാം ശരിവെക്കുന്നു. അതിനാൽ, നീട്ടുകയും കുറുക്കുകയും ചെയ്യാവുന്ന ഇസ്രായേലിന്റെ അതിരുകളുടെ നിയമപ്രാബല്യം അംഗീകരിക്കാൻ ഫലസ്തീനികൾക്ക് അസാധ്യമാണ്.


💡ഏത് ഇസ്രായേലിനെയാണ് അംഗീകരിക്കേണ്ടത്?

💡1947-ൽ ഐക്യ രാഷ്ട്രസഭ അംഗീകരിച്ച വിഭജനപദ്ധതിയിലൂടെ പിറവിയെടുത്ത ഇസ്രായേലിനെയോ?

💡ദെയർ യാസീനിലൂടെയും ഭീകരതകളിലൂടെയും കയ്യേറ്റങ്ങളിലൂടെയും 1948-ൽ സൃഷ്ടിച്ച രാജ്യത്തെയോ?

💡പ്രതിരോധയുദ്ധവും ആക്രമണങ്ങളും വഴി കൂടുതൽ പ്രദേശങ്ങൾ സ്വന്തമാക്കിയ 1967ലെ ഇസ്രായേലിനെയോ?

💡അതോ, രാജ്യത്തുടനീളം പെരുകിപ്പെരുകിവരുന്ന കുടിയേറ്റ കേന്ദ്രങ്ങളോടുകൂടിയ 1982ലെ രാജ്യത്തെയോ?

💡ഹെർസലിന്റെ അഹന്ത നിറഞ്ഞ സ്വപ്നങ്ങളിലെ യൂഫ്രട്ടീസ് നദി മുതൽ ഈജിപ്തിലെ നദിവരെ നീണ്ടുകിടക്കുന്ന പ്രദേശമെന്ന ഇസ്രായേലിനെയോ?

💡ലിറ്ററാനി മുതൽ സീനായ് വരെ എന്ന ബൻഗൂറിയൻ സ്വപ്നങ്ങളിലെ ഇസ്രായേലിനെയോ?

💡അതോ, സമീപ പൂർവ്വപ്രദേശം മുതൽ സൂയസ് കനാലിലേക്കുള്ള കടലിടുക്കുകൾ വരെയുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുക എന്ന ഏരിയൻ ഷാരോണിന്റെ സ്വപ്നങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന രാഷ്ട്രത്തെയോ?

💡അതല്ല, മതപരവും നരവർഗപരവുമായ വ്യത്യാസങ്ങളെച്ചൊല്ലി അറബികൾക്കിടയിൽ വിള്ളൽ സൃഷ്ടിച്ചു അവരെ ശിഥിലീകരിക്കാനുള്ള പദ്ധതിയുമായി നീങ്ങുന്ന ഇസ്രായേലിനെയോ?

ശത്രു സന്നാഹങ്ങളുടെ ഏഴര പതിറ്റാണ്ട് കാലത്തെ അധിനിവേശവും മനുഷ്യത്വ രഹിതമായ അക്രമണ പരമ്പരകളും അടിച്ചമര്‍‌ത്തലുകളും നിര്‍‌ബാധം തുടര്‍‌ന്നു കൊണ്ടിരിക്കുന്നതിന്‌ ലോകം സാക്ഷിയാണ്‌.അത്യത്ഭുതകരമായ ക്ഷമയും സഹനവും കൈമുതലുള്ള ഒരു സം‌ഘം അതിജീവനത്തിന്റെ ഭാഗമായി ഒരു തിരിച്ചടി നടത്തുന്നു.അഥവാ ലോക പ്രമാണിമാരുടെ ഭൗതിക സന്നാഹങ്ങളുടെ അമ്പരപ്പിക്കുന്ന ശക്തി കേന്ദ്രത്തെ നിഷ്‌‌ക്രിയമാക്കിയ പ്രഹരം.ഊതി വീര്‍‌പ്പിച്ച് നിര്‍‌ത്തിയ വ്യാജോര്‍‌ജ്ജത്തിന്റെ കാറ്റുപോയ ജാള്യത അവരെ ഏറെ അസ്വസ്ഥമാക്കിയിരിക്കുന്നു.അതെ ഖുദ്‌സിന്റെ മോചനത്തിനായി അഴിച്ചുവിട്ട കൊടുങ്കാറ്റിൽ ശത്രു സന്നാഹങ്ങളുടെ വ്യാമോഹക്കോട്ടകള്‍ തകര്‍‌ന്നടിയൂക തന്നെ ചെയ്യും.

==========





0 comments:

Post a Comment

Note: Only a member of this blog may post a comment.