Friday, April 10, 2026

പേര്‍‌ഷ്യ

സഹസ്രാബ്‌ദങ്ങള്‍‌ക്ക് മുമ്പേ തന്നെ സ്ഥിരവാസികളായ ജനങ്ങളുടെ സം‌സ്‌കാര ചരിത്രമുള്ള രാജ്യമാണ്‌ പേര്‍‌ഷ്യ. അധിനിവേശങ്ങളുടെയും ആധിപത്യങ്ങളുടെയും സാമ്രാജ്യത്യ ശക്തികളുടെ പരസ്‌പര മാത്സര്യത്തില്‍ ഒട്ടേറെ ഉത്ഥാന പതനങ്ങള്‍‌ക്ക്  സാക്ഷ്യം വഹിച്ച ഒരു രാജ്യം.

അസ്സീറിയയെ തകർത്തുകൊണ്ട് നിലവിൽ വന്ന ആര്യസാമ്രാജ്യമാണ് പേർഷ്യൻ സാമ്രാജ്യം അഥവാ പാരസിക സാമ്രാജ്യം.അസ്സീറിയൻ - കൽദായ സാമ്രാജ്യങ്ങളുടെ തകർച്ച മുതൽ ഇസ്ലാമിക സാമ്രാജ്യ ഉദയം വരെയുള്ള കാലം (ക്രി.മു 550 - ക്രി.വ. 641) പേർഷ്യൻ സാമ്രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും കാലമായിരുന്നു.

ക്രി മു രണ്ടാം സഹസ്രാബ്ദത്തിൽ മദ്ധ്യേഷ്യയിൽ‍നിന്ന് മെസപ്പെട്ടോമിയയിലേയ്ക്ക് കുടിയേറിയ ആര്യൻമാരുടെ പിൻമുറക്കാരാണ് പേർഷ്യക്കാർ.

1905-ൽ ബജാർ ഭരണാധികാരിയായ ഷായ്ക്കെതിരെ ഭരണഘടനയ്ക്കു വേണ്ടിയുള്ള സമരം വിജയിച്ചതോടെയാണ് ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ 1906 രാജ്യത്ത് ചെറിയ തോതിൽ ഭരണഘടന നിലവിൽ വന്നു. 1906 ഒക്ടോബർ 7 ന് ആദ്യ പാർലമന്റ് (മജ്‌ലിസ് ) നിലവിൽ വന്നു.1908 - ൽ ബ്രിട്ടീഷ് ഗവേഷകർ ഇറാനിൽ എണ്ണ കണ്ടെത്തി. ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയായിരുന്നു എണ്ണ ഖനനത്തിന്റെ കുത്തക അവകാശപ്പെടുത്തിയത്.

ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും റഷ്യയും രണ്ടു വശങ്ങളിൽ നിന്നും ഇറാനിൽ പ്രവേശിച്ചു. കമ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം സോവിയറ്റ് യൂണിയനായി മാറിയ റഷ്യ 1921 പിൻവാങ്ങിയതോടെ ബ്രിട്ടീഷ് നിയന്ത്രണം ശക്തമായി.1925 ബ്രിട്ടന്റെ രഹസ്യ സഹായത്താൽ പട്ടാള ഓഫീസറായ റിസാ ഖാൻ അധികാരത്തിലെത്തി. പിന്നീട് അദ്ദേഹം റിസാഷാ പഹ്‌ലവി എന്ന പേര് സ്വീകരിച്ചു. പഹ്‌ലവി രാജവംശത്തിന് തുടക്കമിട്ടു. പാശ്ചാത്യരുടെ എണ്ണ ആവശ്യങ്ങൾക്ക് ഇറാൻ കീഴ്പെടുകയും ചെയ്‌തു. 

1935-ൽ രാജ്യത്തിന്റെ പേര് പേർ‌ഷ്യ എന്നത് മാറ്റി ഇറാൻ എന്നാക്കി. ' പഹ്‌ലവി ഭരണത്തോടു കൂടിയാണ്‌. തുർക്കിയിലെ കമാൽ അത്താ തുർക്കിനെ മാതൃകയാക്കിയ രിസാ ഷാഹ്‌ പഹ്‌ലവി പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി.  പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ്‌ രിസാഷാ പഹ്‌ലവി അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന്‌ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. ആയത്തുല്ല ഖുമൈനിയെ നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന്‌ ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്‌തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന്‌ ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു.

1980 - 88 കാലയളവിൽ അമേരിക്ക പാശ്ചാത്യ ദുശ്ശക്തികളുടെ പ്രലോഭനങ്ങളുടെ ഫലമായി പ്രദേശത്തെ അറബ് രാജ്യങ്ങള്‍ ഇറാഖിനെ മുന്നില്‍ നിര്‍‌ത്തി ഇറാൻ - ഇറാഖ് യുദ്ധം നടന്നു. ലോകത്ത്‌ അമേരിക്കയുടെ പ്രതിയോഗികളുടെ നിരയിൽ ഒന്നാമതാണ്‌ ഇറാന്റെ സ്ഥാനം.

1980 സെപ്റ്റംബർ 2ന് ആരംഭിച്ച എട്ടുവർഷം നീണ്ട യുദ്ധമായിരുന്നു ഇറാൻ-ഇറാഖ് യുദ്ധം. 1988 ഓഗസ്റ്റ് 20ന് യുദ്ധം അവസാനിച്ചു. മുമ്പ് നടത്തിയ കരാർ പ്രകാരം ഇറാന് വിട്ടു കൊടുത്ത പ്രദേശങ്ങൾ തിരികെ വേണം എന്ന് സദ്ദാം ഹുസൈൻ ആവശ്യപ്പെട്ടതാണ് യുദ്ധകാരണമായി ചൂണ്ടികാട്ടിയിരുന്നത്. എങ്കിലും ഇറാനിൽ ഉണ്ടായ ഷിയാ വിപ്ലവം അറബ് ലോകത്തേക്ക് പടരാതിരിക്കാൻ അമേരിക്കൻ പിന്തുണയോടെ അറബ് രാജ്യങ്ങൾ ഇറാഖിനെ മുൻ നിർത്തി നടത്തിയ യുദ്ധമായിരുന്നു എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

1980 ൽ ഇറാഖ് ഇറാനെ ആക്രമിച്ചതുമുതൽ ഇറാഖിന്റെ പ്രതാപകാലം അവസാനിച്ചു എന്നു പറയാം. ഇസ്രയേൽ ഫലസ്‌തീന്‍ പ്രശ്നത്തിൽ ഫലസ്‌തീനിനെ അനുകൂലിച്ചിരുന്ന ഇറാഖ് ഫലസ്‌തീനിലും സിറിയയിലും മറ്റും രൂപംകൊണ്ട പല അറബിക്/ഫലസ്‌തീനി പോരാളി സംഘടനകൾക്കും രഹസ്യ പിന്തുണയും സഹായങ്ങളും നൽകിയിരുന്നു. ഇതിനാൽ ഇറാഖ് ഇതിനോടകം തന്നെ ലോകരാജ്യങ്ങൾക്കിടയിൽ "ഫലസ്‌തീന്‍ വിമോചന പോരാളികളെ ആശയപരമായും സാമ്പത്തികമായും സഹായിക്കുന്നു" എന്ന പേരിൽ പ്രസിദ്ധി നേടിക്കഴിഞ്ഞിരുന്നു.

1983ൽ ഇറാനുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടപ്പോഴേക്കും ഇറാഖ് ഒരു വൻ കടക്കെണിയിൽ അകപ്പെട്ടുകഴിഞ്ഞിരുന്നു. കൂടാതെ ഒരു ആഭ്യന്തരകലാപം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന  നിലയിലുള്ള ഒരു അസന്തുലിതാവസ്ഥ ഇറാഖിലാകമാനം നിലനിന്നിരുന്നു. ഇറാഖ് അധികവും കടം വാങ്ങിയിരുന്നത് ഗള്‍‌ഫിലെ പ്രധാന രാജ്യങ്ങളില്‍ നിന്നായിരുന്നു സാമ്പത്തിക അടിത്തറ ആകെ തകർന്ന ഇറാഖ് തങ്ങളുടെ കടം എഴുതിത്തള്ളി കടക്കെണിയിൽ നിന്നും മോചിപ്പിക്കണം എന്ന് പ്രസ്‌തുത രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ അവർ ആ ആവശ്യം ചെവിക്കൊണ്ടില്ല.

ഇറാന്‍ ഇറാഖ് യുദ്ധത്തിലൂടെ മേഖലയിലെ രണ്ട് ശക്തികളെ ദുര്‍ബപ്പെടുത്തുക എന്ന സയണിസ തന്ത്രമാണ്‌ ഇവിടെ വിജയിച്ചത്.

ഉഥ്‌മാനിയ രാജവംശത്തിന്റെ ഭരണകാലത്ത് അവരുടെതന്നെ പ്രവിശ്യയായ ബസ്രയായിരുന്നു പിന്നീട് കുവൈറ്റ്‌ ആയി മാറിയത്. അതിനാൽ കുവൈറ്റ്‌ ഇറാഖിന്റെ ഭാഗമാണെന്ന ഒരു അവകാശംവാദം നേരതെതന്നെ ഇറാഖ് ഉന്നയിച്ചു വന്നിരുന്നു. കടബാദ്ധ്യതകൾ എഴുതിതള്ളാൻ കുവൈറ്റ്‌ വിസമ്മതിച്ചതോടെ ഇറാഖ് ഈ അവകാശവാദത്തിൽ വീണ്ടും പിടിമുറുക്കി. എന്നാൽ 1899 ൽ തന്നെ അന്നത്തെ കുവൈറ്റ്‌ ഭരണാധികാരികളായ അൽ-സബാഹ് കുടുംബം തങ്ങളുടെ രാജ്യത്തിന്റെ വിദേശകാര്യ-സംരക്ഷണാധികാരം യുകെ യ്ക്ക് നൽകിയിരുന്നു. 

അതുപ്രകാരം 1922 ൽ യുകെ കുവൈറ്റിനും ഇറാഖിനുമിടയിൽ വ്യക്തമായൊരു അതിർത്തി രേഖയുണ്ടാക്കി. അതോടെ ഇറാഖ് കുവൈറ്റിനും ഇറാനുമിടയിൽ അതിർത്തി രേഖകളാൽ ബന്ധനസ്ഥരാക്കപ്പെട്ടു. കുവൈറ്റിൽനിന്നും കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കാനും കൈവശപ്പെടുത്താനുമുള്ള ഇറാഖിന്റെ അധികാരത്തിന്മേൽ ഇതോടെ ഒരു അറുതിവന്നു.

എന്നിരുന്നാലും കുവൈറ്റ് കീഴടക്കുക എന്ന അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഇറാഖ് നടത്തി കൊണ്ടിരുന്നു. 

തര്‍ക്കവിതര്‍‌ക്കങ്ങളില്‍ മേഖലയിലെ എണ്ണക്കൊഴുപ്പുള്ള രാജ്യങ്ങളില്‍ രക്ഷകന്റെയും രാക്ഷസന്റെയും വേഷത്തില്‍ തന്ത്രപൂര്‍‌വം അമേരിക്ക കരുക്കള്‍ നീക്കി നിലകൊണ്ടു.

1990 ഓഗസ്റ്റ്‌ 2ന് കുവൈറ്റ്‌ തലസ്ഥാനമായ കുവൈറ്റ്‌ നഗരത്തിനുമേൽ ഇറാഖി പോർവിമാനങ്ങൾ ബോംബ്‌ വർഷം നടത്തി. ഇറാഖിന്റെ വൻ സൈന്യശക്തിയെയും കമാൻഡോ ആക്രമണങ്ങളെയും ചെറുത്തുനിൽക്കാൻ കുവൈറ്റിനു കഴിഞ്ഞില്ല. 12 മണിക്കൂറിനുള്ളിൽ തന്നെ കുവൈറ്റിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇറാഖ് പട്ടാളത്തിന്റെ അധീനതയിലായി. കുവൈറ്റ്‌ ഭരണാധികാരിയുടെ ഇളയസഹോദരനെ കൊലപ്പെടുത്തിയശേഷം ഇറാഖി റിപ്പബ്ലിക്കൻ ഗാർഡുകൾ കുവൈറ്റ്‌ ഭരണാധികാരിയുടെ രാജകൊട്ടാരം കൈയ്യടക്കി. രാജകുടുംബാംഗങ്ങളും മറ്റു മന്ത്രിമാരുമെല്ലാം നാടുവിട്ട് സൗദിയിലേക്കു കടന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ സദ്ദാം കുവൈറ്റിൽ സ്വതന്ത്ര കുവൈറ്റ്‌ എന്നപേരിൽ ഒരു പ്രവിശ്യ സൃഷ്ടിച്ചുകൊണ്ട് ഒരു ഭരണ വ്യവസ്ഥ പ്രഖ്യാപിക്കുകയും, തൻ്റെ അർദ്ധ-സഹോദരനായ അലി ഹസ്സൻ അൽ മാജിദിനെ ഗവർണറായി സ്ഥാനമേൽപ്പിക്കുകയും ചെയ്‌തു.

സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖ് കുവൈറ്റ്‌ പിടിച്ചടക്കിയതിനെ തുടർന്ന് ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകത്തിലെ നിരവധി രാജ്യങ്ങളുടെ സഖ്യ സൈന്യവും തമ്മിൽ ഉണ്ടായ യുദ്ധമാണ് ഗൾഫ് യുദ്ധം എന്നറിയപ്പെടുന്നത്.

1991 ജനുവരി 17ന് ആരംഭിച്ച യുദ്ധം ഫെബ്രുവരി 28 വരെ നീണ്ടുനിന്നു. കുവൈറ്റ്‌ മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഇറാഖിന്റെ ഒട്ടനവധി പ്രദേശങ്ങൾ ബോംബിങ്ങിനിരയായി. കനത്ത ആൾ നാശവും സൈനിക നാശവും ഇറാഖിനുണ്ടായി.

മേഖലയിലെ അറബ് ഇസ്‌ലാമിക രാജ്യങ്ങളെ ദുര്‍‌ബലപ്പെടുത്താനും അവരുടെ ശക്തി ക്ഷയിപ്പിക്കാനുമുള്ള തന്ത്രങ്ങള്‍ അമേരിക്കന്‍ ഒത്താശയോടെ ഇസ്രാഈല്‍ എന്ന ഭീകര രാഷ്‌ട്രത്തിന്റെ അശ്രാന്തശ്രമങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നത് മനസ്സിലാക്കാന്‍ മേഖലയിലെ പ്രഭുകുമാരന്മാര്‍‌ക്ക് കഴിയുന്നില്ല എന്നത് ഒരു യാഥാര്‍‌ഥ്യമാണ്‌.

2011-ൽ ആരംഭിച്ച് ഏതാണ്ട് 14 വർഷത്തോളം നീണ്ടുനിന്ന, ബഷാര്‍ അൽ അസദ് ഭരണകൂടം 2024 ഡിസംബറിൽ തകരുന്നതിലേക്ക് നയിച്ച സായുധ സംഘർഷമാണ് സിറിയൻ ആഭ്യന്തരയുദ്ധം. അറബ് വസന്തത്തിനിടെ ഉയർന്നുവന്ന പ്രക്ഷോഭങ്ങൾക്കെതിരെ ഭരണകൂടം അടിച്ചമർത്തൽ സ്വീകരിച്ചതോടെ, ജനകീയ പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി മാറുകയായിരുന്നു.

ഇസ്രാഈലിന്റെ ചാര സം‌ഘടനയായ മൊസാദിന്റെ മറ്റൊരു വകഭേദം ഐ.എസ് സാക്ഷാല്‍ ഇസ്‌ലാമിന്റെ പേരില്‍  രം‌ഗത്ത് വന്നതും ഇക്കാലയളവിലായിരുന്നു.ഐ. എസ് എന്ന വ്യാജാവതാരം വഴി ഒരു വെടിയ്ക്ക് നൂറായിരം പക്ഷികള്‍ പിടഞ്ഞു വീഴുന്നതെന്നാണ് അനുമാനം. ഐ. എസ് വ്യാജന്‍ എന്ന ഒരു പ്രയോഗം പോലും വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത വിധം കാര്യങ്ങള്‍ പുരോഗമിക്കുന്നതില്‍ നിന്നും ശത്രുക്കളുടെ കണക്കു കൂട്ടലുകള്‍ക്കപ്പുറമാണ് ഈ കുപ്രസിദ്ധ ഗൂഢാലോചനയുടെ വിജയം. ദൈവീകമായ ദര്‍ശനത്തിന്റെ ക്ഷേമ രാഷ്ട്രം എന്ന സങ്കല്‍പത്തെയാണ് ഈ സയണിസ്റ്റ് കുബുദ്ധിയിലൂടെ ആദ്യം തകര്‍ത്തെറിയപ്പെടുന്നത്. സുസംഘടിതമായ ഇസ്‌ലാമിക സംഘങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ഈ പൈശാചിക സംഘത്തിലേയ്ക്ക് ചേക്കാറുനുള്ള സാധ്യത ഇല്ലെന്നതത്രെ സത്യം. എന്നാല്‍ ഇത്തരം വ്യവസ്ഥാപിതമായ സംവിധാനങ്ങളുടെ പ്രസാരണ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ഇതിനൊക്കെ കാരണം എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ്‌ അന്തര്‍ദേശീയ തലത്തില്‍ പുരോഗമിച്ചത്.

മേഖലയില്‍ എപ്പോഴും അസ്വസ്ഥത പുകഞ്ഞു കൊണ്ടിരുന്നു.അപപരിഹാര്യമായ ഫലസ്‌തീന്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ മുന്നില്‍ വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

2023 ഒക്ടോബർ 7-ന് ഗാസയിൽ നിന്ന് ഹമാസ് ഇസ്രായേലിലേക്ക് നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണമാണ് (ഓപ്പറേഷൻ അൽ-അഖ്‌സ ഫ്ലഡ്) വലിയ യുദ്ധത്തിലേക്ക് വഴിമാറിയത്. ഹമാസ് പോരാളികൾ അതിർത്തി കടന്ന് 1,200-ഓളം പേരെ കൊലപ്പെടുത്തുകയും 250-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇസ്രയേലിന്റെ വലിയ ഇന്റലിജൻസ് വീഴ്ചയായി കണക്കാക്കപ്പെടുന്ന ഈ സംഭവത്തോടെ, ഇസ്രയേൽ ഗാസയിൽ തിരിച്ചടി ആരംഭിച്ചു.അധിനിവേശ ശക്തികളോടുള്ള മര്‍‌ദ്ധിതരുടെ പ്രത്യാക്രമണവും അതിന്റെ സാധുതയും വേണ്ടവിധം ലോകത്ത് എത്തിക്കാനാകാത്ത അതിധാരുണമായ  അവസ്ഥക്ക് കാരണം ദുരൂഹമല്ല എങ്കിലും ദുരൂഹമായി തുടരുന്നു.ചെറുത്ത് നില്‍‌പിന്റെ ആത്മീയ വീര്യം മാത്രം കയ്യിലുള്ള ഗാസ ഇന്ന് ഒരു പിടി ചാരമായി അവശേഷിച്ചിരിക്കുന്നു.

യുദ്ധവെറിയന്മാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രോശങ്ങളുടെ പശ്ചാത്തലത്തിലാണ് 2026 പിറന്ന് വീണത്.

2026 ഫിബ്രുവരി 28 ന് പൈശാചിക ശക്തികൾ കോപ്പുകൂട്ടി കൊണ്ടിരുന്ന ദൗർഭാഗ്യകരമായ യുദ്ധത്തിന് തുടക്കമിട്ടത്.1991 ജനുവരി യിലെ ഗള്‍‌ഫ് യുദ്ധം ഫെബ്രുവരി 28 നായിരുന്നു നിര്‍‌ത്തിവെച്ചത് എന്ന് ഇതിനോട് ചേര്‍‌ത്ത് വായിക്കാം.അഥവാ പാഠം വെച്ചിടത്ത് നിന്ന് തുടങ്ങിയതാവാം.

പശ്ചിമേഷ്യയിലെ അര്‍‌ബുദം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യമാണ്‌ ഇസ്രാഈല്‍.മേഖലയിലെ സമാധാനാന്തരീക്ഷം നഷ്‌ടപ്പെടുത്തുന്നതിലെ യഥാര്‍‌ഥ വില്ലന്‍ ഇസ്രാഈല്‍ ആണെന്നിരിക്കെ അതിനുള്ള അടിയന്തിര രാഷ്‌ട്രീയ പരിഹാരവും പ്രതിവിധിയും തേടുന്നതിനു പകരം പേര്‍‌ഷ്യന്‍ രാജ്യമായ ഇറാനെതിരെ ഏകപക്ഷീയമായ യുദ്ധ പ്രഖ്യാപനമുണ്ടായതിലെ  അനഭിലഷണീയത അറബ് മുസ്‌ലിമേതര അമേരിക്കന്‍ യൂറോപ്യന്‍ മെഖലയിലെ ബഹു ഭൂരിപക്ഷം രാജ്യങ്ങളും മനസ്സിലാക്കി എന്നത് ഏറെ ആശ്വാസകരമായി വിലയിരുത്തപ്പെടുന്നു.

ഫാഷിസവും സയണിസവും ഗൂഢമായ ലക്ഷ്യങ്ങളോടെ പേർഷ്യൻ സ്വതന്ത്ര രാഷ്ട്രത്തിൽ സകലവിധ അന്താരാഷ്‌ട്ര നിയമങ്ങളെയും നോക്കു കുത്തിയാക്കി അധിനിവേശത്തിനിറങ്ങി താണ്ഡവമാടി.

ഈ കൊടും ക്രൂരതക്ക്,പേർഷ്യയോട് അഭിമുഖമായി കിടക്കുന്ന അറേബ്യൻ ഉപദീപുകളുടെ മണ്ണും വിണ്ണം അറിഞ്ഞും അറിയാതെയും സൗകര്യമായ മണ്ണൊരുക്കി എന്നതത്രെ യാഥാർഥ്യം.

പരിശുദ്ധ മാസത്തിലെ ആദ്യ വാരങ്ങളിൽ തുടങ്ങി വെച്ച അധർമകാരികളുടെ ഈ തേരോട്ടം ഒരുമാസം പിന്നിടുമ്പോള്‍ അതിന്റെ മൂർദ്ധന്യത്തിലെത്തിയിരിന്നു. 

വിശ്വാസി സമൂഹത്തെ പരസ്പരം പോരടിപ്പിച്ച് ചോര കുടിക്കുക എന്ന സയണിസക്കെണിയിൽ അറേബ്യന്‍ ഉപദ്വീപിലെ പ്രഭുകുമാരന്മാരെ വീഴ്ത്താനുള്ള അതി സമർഥമായ നീക്കങ്ങൾ മാനത്ത് ഉരുണ്ട് കൂടിയതിന് ലോകം സാക്ഷിയാണ്.

അഹങ്കാരികളായ ആയുധ ഭീമന്മാരുടെയും സയണിസ്റ്റ് ഫാഷിസ്റ്റ് കൂട്ടുമുന്നണികളുടെയും  ഗൂഢാലോചനയിൽ രൂപം പൂണ്ട യുദ്ധഭൂമികയിൽ മധേഷ്യന്‍ അറബ് ലോകം വലിച്ചിഴക്കപ്പെട്ടു എന്നതത്രെ യാഥാർഥ്യം.

യുദ്ധത്തിന്റെ ഭാഗമായാണ് മാർച്ച് 2ന് ഇസ്രായേൽ ലെബനനെതിരെയും ആക്രമണം അഴിച്ചുവിടുന്നത്. ഇറാന്റെ പരോക്ഷ സൈന്യങ്ങളായി കണക്കാക്കപ്പെടുന്ന ഹിസ്‌ബുല്ലയെയും ഹൂഥികളെയും ലക്ഷ്യം വച്ചായിരുന്നു ഇസ്രായേൽ യുദ്ധം തുടങ്ങിയത്. എന്നാൽ യുദ്ധത്തിന്റെ മറവിൽ അതിർത്തി വ്യാപനം നടത്തുകയായിരുന്നു ഇസ്രായേൽ എന്നാണ്  പുറത്തുവരുന്ന വിവരങ്ങൾ. 2026 ഏപ്രിൽ 1ന് ഒരു മാസം പിന്നിടുമ്പോൾ പത്ത് ലക്ഷത്തിലധികം മനുഷ്യരാണ് കുടിയിറക്കപ്പെട്ടിരിക്കുന്നത്.

ഏറെ നാടകീയതകള്‍‌ക്കൊടുവില്‍ 2026 ഏപ്രില്‍ 9 ന്‌ വെടിനിര്‍‌ത്തല്‍ അം‌ഗീകരിക്കപ്പെട്ടു.ഒരു മാസത്തിലേറെയായി പശ്ചിമേഷ്യയെ രക്തരൂക്ഷിതവും സംഘർഷ ഭരിതവുമാക്കിയ യുദ്ധത്തിന് താത്കാലിക വിരാമം.

ഇസ്രാഈലിന്‌ ഭീഷിണിയാകാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തില്‍, മേഖലയിലെ ശക്തികേന്ദ്രങ്ങള്‍  ഒന്നൊന്നായി നാമവശേഷമാക്കിയ ദശാബ്ദങ്ങളായിരുന്നു കഴിഞ്ഞു പോയത്.ഇറാഖ്,സിറിയ മധേഷ്യന്‍ ചെറുത്തു നില്‍‌പ് സേനകള്‍, യമന്‍,ഇറാന്‍ തുടങ്ങി ഓരോന്നിലും എത്ര സമര്‍‌ഥമായാണ്‌ സയണിസ്റ്റുകള്‍ തന്ത്രങ്ങള്‍ മെനഞ്ഞത്.

Saturday, October 4, 2025

തിരിഞ്ഞു നോക്കുമ്പോള്‍

കേരളത്തില്‍ നിന്നും ഒരു സം‌ഘം വിദ്യാര്‍‌ഥികള്‍ ഇസ്‌ലാമികമായ ഉന്നത പഠനാര്‍‌ഥം ഖത്തറിലെത്തിയ കഥയിലൂടെ സഞ്ചരിച്ചാല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവാസമുഖം ഖത്തറില്‍ വേരോടിയ ചിത്രവും ചരിത്രവും വായിക്കാനാകും.എം.വി മുഹമ്മദ് സലീം,അബ്‌ദു റഹീം,അബുസാലിഹ്,ഒ.പി ഹം‌സ,എ.മുഹമ്മ്ദലി ആലത്തൂര്‍ എന്നിങ്ങനെ അഞ്ചം‌ഗമായിരുന്നു ഉന്നത മത പഠനത്തിനായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.അതില്‍ മൂന്നു പേര്‍ ആദ്യം പുറപ്പെട്ടു.ബാക്കി രണ്ട് പേര്‍ പിന്നീടാണ്‌ യാത്ര തിരിച്ചത്. പ്രസ്‌തുത സം‌ഘത്തിലെ പ്രമുഖരിലൊരാളായിരുന്നു എം.വി മുഹമ്മദ് സലീം മൗലവി.

ശാന്തപുരത്തു നിന്നും അല്‍ ഫഖീഹുഫിദ്ദീന്‍  എന്ന സര്‍‌ട്ടിഫിക്കറ്റും ബി.എസ്.സി ഡിഗ്രിയും കരസ്ഥമാക്കിയ സാഹചര്യത്തില്‍ എന്തൊക്കെയാണ്‌ ഭാവി പരിപാടികള്‍ എന്ന് ആരായുന്നതിനായി മൗലവിയേയും കൂടെയുണ്ടായിരുന്നവരേയും മര്‍‌ഹൂം കെ.സി അബ്‌ദുല്ല മൗലവി ഒരു അഭിമുഖം നടത്തി.ഒപ്പമുണ്ടായിരുന്നവരെല്ലാം നാട്ടിലെ ഏതെങ്കിലും സ്ഥാപനത്തില്‍ തുടര്‍‌ന്നും മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ചുമുള്ള താല്‍‌പര്യങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍,മതവിദ്യാഭ്യാസത്തില്‍ ഇനിയും തുടര്‍‌ച്ചയുണ്ടാവാനുള്ള ആഗ്രഹമായിരുന്നു മൗലവിയുടേത്. മദീനയൂനിവേഴ്‌സിറ്റി പോലുള്ള ഉന്നതകലാലയങ്ങളായിരുന്നു മനസ്സില്‍. ഇതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി  കെ.എം മൗലവിയുടെ സഹായവും തേടിയിരുന്നു.അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും നല്ല ശ്രമങ്ങളും ഉണ്ടായി.കെ.എം മൗലവിയുടെ മകന്‍ അബ്‌ദുസ്സമദ് അല്‍ കാതിബ് മദീനയൂനിവേഴ്‌സിറ്റിയില്‍ ലക്‌ചറര്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

മര്‍‌ഹൂം അബുല്‍ ജലാല്‍ മൗലവി ഒരു ഗള്‍‌ഫ് പര്യടനത്തിനു വേണ്ടി ഒരുങ്ങുന്ന നാളുകളായിരുന്നു.ശാന്തപുരം ഇസ്‌ലാഹിയ കോളേജിന്റെ വിപുലീകരണവും വികസനവുമായി ബന്ധപ്പെട്ടുള്ള സമാഹരണമായിരുന്നു ജലാല്‍ മൗലവിയുടെ പര്യടനദൗത്യം.ഇസ്‌ലാമിക സ്ഥാപനങ്ങള്‍‌ക്കായുള്ള ആദ്യ ദൗത്യം ഇതായിരിക്കും.

ദൗത്യം പൂര്‍‌ത്തീകരിച്ച് തിരിച്ചു വന്നപ്പോള്‍ ഖത്തറിലെ റിലീജ്യസ് ഇന്‍‌സ്റ്റിറ്റ്യുട്ടില്‍ പഠനത്തിന്‌ 5 പഠിതാക്കള്‍‌ക്ക് സ്കോളര്‍‌ഷിപ്പോട് കൂടെ അവസരം ഉറപ്പ് വരുത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു.ഇതിന്റെ ഗുണഭോക്താക്കളിലൊരാളായി 1971ലായിരുന്നു ഗവര്‍‌മന്റിന്റെ അതിഥായി ഖത്തറിലേക്ക് പുറപ്പെടാനുള്ള സാഹചര്യം ഒരുങ്ങിയത്.

എഴുപതുകളില്‍ അധികപേരും കപ്പല്‍ വഴിയായിരുന്നു ഗള്‍‌ഫ് രാജ്യങ്ങളിലേക്ക് പോയിരുന്നത്.അതേ സമയം പഠിതാക്കള്‍‌ക്ക് വിമാനമാര്‍‌ഗം പോകാനുള്ള സിറിയന്‍ എയലൈന്‍‌സിന്റെ  റ്റിക്കറ്റുകളാണ്‌ അനുവദിക്കപ്പെട്ടിരുന്നത്.ബോം‌ബെയായിരുന്നു അന്നത്തെ വിദേശ യാത്രകളുടെ കേന്ദ്രവും താവളവും.

ഖത്തറും യു.എ.എ രാജ്യങ്ങളും ക്രൂഷ്യല്‍ സ്റ്റേറ്റ് എന്ന പേരില്‍ ബ്രിട്ടനുമായി ഉടമ്പടിയുള്ള കാലമായിരുന്നു.അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഈ രാജ്യങ്ങളുമായുള്ള വിദേശകാര്യങ്ങള്‍ നിര്‍‌വഹിച്ചിരുന്നത് ബ്രിട്ടന്‍ നയതന്ത്രാലയങ്ങള്‍ വഴിയായിരുന്നു.

വിമാന യാത്രാ രേഖകളുമായി ബന്ധപ്പെട്ട് ബോം‌ബെയില്‍ കൂടുതല്‍ താമസിക്കുന്നത് ഓഴിവാക്കാന്‍ കപ്പലില്‍ യാത്രചെയ്യാമെന്ന അനുഭവ സമ്പത്തുള്ളവരുടെ നിര്‍‌ദേശം സ്വീകരിച്ച് കപ്പലിലായിരുന്നു ഖത്തറിലേക്ക് പുറപ്പെട്ടത്.ദും‌റ ദ്വാരക എന്നീ രണ്ട് കപ്പലുകളായിരുന്നു അക്കാലത്ത് സര്‍‌വീസ് നടത്തിയിരുന്നത്.ദും‌റയിലായിരുന്നു മൂന്നം‌ഗ സം‌ഘത്തിന്റെ ആദ്യ വിദേശയാത്ര.

കന്നിയാത്ര ഏറെ ആസ്വദിച്ചും ഒപ്പം നിത്യ കര്‍‌മ്മങ്ങളിലെ സൂക്ഷ്‌മത പാലിച്ചുകൊണ്ടുമുള്ള ഈ യുവ കപ്പല്‍ യാത്രാ സം‌ഘം മറ്റുയാത്രക്കാര്‍‌ക്ക് ഒരു അത്ഭുതമായിരുന്നു.വിശ്വാസികള്‍ ഏതവസ്ഥയിലാണെങ്കിലും നമസ്‌കാരം നിര്‍‌വഹിക്കാന്‍ ബാധ്യസ്ഥരാണെന്ന കാര്യം മറ്റുയാത്രക്കാര്‍‌ക്ക് അറിവില്ലായിരുന്നിരിക്കണം.

വലിയ പ്രയാസങ്ങളൊന്നുമില്ലാത്ത യാത്ര തുടര്‍‌ന്നു കൊണ്ടിരിക്കേ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.ദുബൈവരെ ശാന്തമായിരുന്ന കടല്‍ അശാന്തമാകാന്‍ തുടങ്ങി.സ്വാഭാവികമായ ഭീതി എല്ലാവരിലും പ്രകടമായി.ചകിതരായ യാത്രക്കാരില്‍ അധികപേരും ഈ വിദ്യാര്‍‌ഥി സം‌ഘത്തോട് പ്രാര്‍‌ഥിക്കാന്‍ അഭ്യര്‍‌ഥിച്ചപ്പോളാണ്‌ അവരും വിശ്വാസികളാണ്‌ എന്നുപോലും മനസ്സിലായത്. 

ഏകദേശം 24 മണിക്കൂര്‍ നീണ്ടു നിന്ന പ്രക്ഷുബ്‌ധാന്തരീക്ഷം പിറ്റേന്നു പുലരുമ്പോഴേക്കും ശാന്തമായി.അങ്ങിനെ ദോഹയുടെ ഏകദേശ തീരത്ത് കപ്പല്‍ നങ്കൂരമിട്ടു.അവിടെ നിന്നും ബോട്ടുമാര്‍‌ഗമാണ്‌ കരയിലെത്തിയത്. അഥവാ എഴുപതുകളില്‍ സീപോര്‍‌ട്ട് ഖത്തറില്‍ ഉണ്ടായിരുന്നില്ല. ബോട്ടടുക്കുന്ന തീരത്തെ പരിമിതമായ സൗകര്യങ്ങളിലാണ്‌ എമിഗ്രേഷനും മറ്റു ഔദ്യോഗിക ക്രമീകരണങ്ങളും സജ്ജീകരിച്ചിരുന്നത്.

ഇന്ത്യയില്‍ നിന്നും ആദ്യമായി എത്തിയ മൂവര്‍‌സം‌ഘം ഖത്തര്‍ വിദ്യഭ്യാസ വകുപ്പിന്റെ എല്ലാവിധ ആനുകൂല്യങ്ങളും സ്വീകരിച്ചു കൊണ്ടുള്ള ദിനരാത്രങ്ങള്‍ ഏറെ ഹൃദ്യമായിരുന്നു.അതില്‍ വിശേഷപ്പെട്ടത് പ്രസ്‌തുത സ്ഥാപനത്തിന്റെ തലവന്‍ ഡോ.യൂസുഫ് അല്‍ ഖര്‍ദാവി ആയിരുന്നു എന്നത് തന്നെയാണ്‌. അദ്ദേഹത്തെ പോലെ ഉന്നത ശീര്‍ഷരായ പണ്ഡിത ശ്രേഷ്‌ഠന്മാരുടെ ശിഷ്യത്വം സ്വീകരിക്കാനാകുക എന്നത് തന്നെ വലിയ സൗഭാഗ്യമായി കണക്കാക്കപ്പെടുന്നു.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍‌ഥികളുടെ നല്ല വ്യാകരണ മികവും കൃത്യമായ അറബി ഉച്ചാരണവും വിദ്യാര്‍‌ഥികളെക്കുറിച്ച് ഏറെ മതിപ്പുണ്ടാക്കാന്‍ കാരണമായിരുന്നു. മാത്രമല്ല പഠനത്തിലും ഇസ്‌ലാമികമായ കാഴ്‌ചപ്പാടിലും നിപുണരാണെന്നു വിലയിരുത്തപ്പെടുകയും ചെയ്‌തിരുന്നു.അഥവാ അവസരങ്ങള്‍ യഥാവിധി ഉപയോഗപ്പെടുത്തുന്നതില്‍ വിദ്യാര്‍‌ഥികള്‍ വിജയിച്ചിരുന്നു എന്നു സാരം.

പഠനം കഴിഞ്ഞ് വിവിധ ജോലികളില്‍ നിയുക്തരായി.വിവരണാതീതമായ ഒട്ടേറെ സം‌ഭവ വികാസങ്ങള്‍‌ക്ക് നിമിത്തമായി എന്നതും അടിവരയിടപ്പെടേണ്ടത് തന്നെ.വര്‍‌ഷങ്ങള്‍‌ക്ക് ശേഷം ഡോ.ഖര്‍‌ദാവി കേരളത്തിലെത്തിയപ്പോള്‍ തങ്ങളുടെ പേരുകള്‍ പറഞ്ഞു കൊണ്ട് തന്നെ വിദ്യാഭ്യാസകാലത്തെ ഓര്‍‌ത്തെടുത്തതും മനസ്സിനെ കുളിര്‍‌പ്പിക്കുന്ന അനുഭവമായിരുന്നുവെന്നു മൗലവി അനുസ്‌മരിക്കുന്നുണ്ട്.

അറബികളില്‍ നല്ലൊരു വിഭാഗവും ധരിച്ചു വെച്ചിരുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡം സ്വതന്ത്രമാകുന്നതോടെ ഉണ്ടായ സം‌ഭവ വികാസങ്ങളിലൂടെ വിഭജനാനനന്തരം മുസ്‌ലിംകള്‍ എല്ലാം പാകിസ്‌താനിലേക്ക് കുടിയേറി എന്നായിരുന്നു.എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം‌കളുള്ളത് ഇന്ത്യോനേഷ്യയിലാണെന്നും രണ്ടാം സ്ഥാനം ഇന്ത്യ എന്ന മഹാ രാജ്യത്തിനാണെന്നും പറഞ്ഞു ഫലിപ്പിക്കേണ്ടി വന്ന കഥ മൗലവി അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്.

മാത്രമല്ല ഇന്ത്യയിലെ ഇസ്‌ലാമിക പഠന സാധ്യതകളും സൗകര്യങ്ങളും  അക്കാലത്ത് കേരളത്തില്‍ തന്നെയുണ്ടായിരുന്ന രണ്ട് ഡസനിലധികം അറബി ഇസ്‌ലാമിക പഠന കേന്ദ്രങ്ങളെ കുറിച്ചും വിശദീകരിച്ചതും അദ്ദേഹം ഓര്‍‌ത്തെടുത്തു.

വിശാലമായ ഇന്ത്യയില്‍ മുസ്‌ലിം‌കള്‍ ന്യൂനപക്ഷമാണെങ്കിലും അവരുടെ പാരമ്പര്യവും സം‌സ്ക്കാരവും പ്രവര്‍‌ത്തനമേഖലകളും വിപുലമാണെന്ന വസ്‌തുതയും ബോധപൂര്‍‌വം ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.അതേ സമയം മൗലാനാ അബുല്‍ കലാം ആസാദിനെ കുറിച്ചും,മൗലാനാ അലിഹസന്‍ നദ്‌‌വിയെ കുറിച്ചും അറിയുന്നവരും ഉണ്ടായിരുന്നു.അബുല്‍ അ‌അ്‌‌ലാമൗദൂദിയെ അറിയാമായിരുന്നുവെങ്കിലും അദ്ദേഹത്തെ പാകിസ്‌താന്‍കാരനായിട്ട് മാത്രമേ അവര്‍‌ക്ക് അറിയുമായിരുന്നുള്ളൂ.അവിഭക്ത ഇന്ത്യയില്‍ അദ്ദേഹത്തിന്റെ സം‌ഭാവനകളും പരിശ്രമങ്ങളും അറബികളില്‍ അധികപേര്‍‌ക്കും അറിയില്ലായിരുന്നു.

നന്നായി അറബി ഭാഷ കൈകാര്യം ചെയ്യാന്‍ വശമില്ലാതിരുന്ന ബഹുഭൂരിപക്ഷം വരുന്ന പ്രവാസി മലയാളികള്‍‌ക്ക് തങ്ങളുടെ സാന്നിധ്യം പല വിധത്തിലും പ്രയോജനപ്പെട്ടിരുന്നു എന്നും മൗലവി വിശദമാക്കി.

മലയാളികള്‍‌ക്കിടയില്‍ യാതൊരു തരത്തിലുമുള്ള വിഭാഗീയതകളുമില്ലാത്ത സുവര്‍‌ണ്ണ കാലഘട്ടമായിരുന്നു.ഖത്തറിലെത്തുന്നവര്‍ ആദ്യമായി വന്നണയുക ഹം‌സ ഹാജിയുടെ ബിസ്‌മില്ലയിലായിരുന്നു.മലയാളി എന്ന ഒരേയൊരു പരിഗണനയില്‍ താമസവും അത്യാവശ്യം പ്രാഥമിക സൗകര്യങ്ങളും ജോലിയന്വേഷിക്കുന്നതില്‍ വരെ പരസ്‌പരം മനസ്സറിഞ്ഞ് സഹായവും നിര്‍‌ലോഭം ലഭിക്കുമായിരുന്നു

പഠനം പുരോഗമിക്കുന്നതിന്നിടെ ഒരു ദിവസം തികച്ചും ദൗര്‍‌ഭാഗ്യകരമായ ഒരു സം‌ഭവത്തിന്‌ ബിസ്‌മില്ല സൂഖിലെ മസ്‌ജിദ് സാക്ഷ്യം വഹിച്ചു. മര്‍‌ഹൂം കുട്ടി ഹസന്‍ ഹാജി ദോഹയിലെത്തി നടത്തിയ നിരുത്തരവാദപരമായ പ്രഭാഷണമായിരുന്നു അത്. പ്രസ്‌തുത പ്രഭാഷണത്തില്‍ മൗദൂദി വഹാബികള്‍ ഇസ്‌ലാമിനെ ശരിക്ക് മനസ്സിലാക്കാത്തവരാണ്‌ എന്ന സന്ദേശമായിരുന്നു മുഖ്യമായും അദ്ദേഹം നല്‍‌കാന്‍ ശ്രമിച്ചത്.ഇത്തരത്തില്‍ ഒരു വിഭാഗീയത സൃഷ്‌ടിക്കാനുള്ള ശ്രമം ശുഭകരമല്ലെന്നു സുമനസ്സുക്കള്‍ പലരും വിലയിരുത്തി.

ഇതേ തുടര്‍‌ന്ന്‌ ഈ പ്രഭാഷണം റെക്കാര്‍‌ഡ് ചെയ്‌തതിന്റെ  പരിഭാഷ സഹിതം മഹ്‌കമ ശരീഅയയിലെ ഖാദിയെ ധരിപ്പിക്കുകയുണ്ടായി.തുടര്‍‌ന്ന് ഖാദി ഇദ്ദേഹത്തെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ താന്‍ പറഞ്ഞതു ശരിയാണ്‌ എന്ന ധ്വനിയായിരുന്നു പ്രഭാഷകനും അദ്ദേഹത്തെ അനുഗമിച്ച അബൂബക്കര്‍ എന്ന വക്കീലും പ്രകടിപ്പിച്ചത്.കുറ്റാരോപിതരെ ശാസിച്ചു വിടുക എന്നതിനപ്പുറം ഇവരെ കസ്റ്റഡിയില്‍ എടുത്ത് കയറ്റിവിടാനുള്ള തീരുമാനമായി അത് മാറി എന്നു ചുരുക്കം.ഈയൊരു സം‌ഭവം സാമ്പ്രദായികതയുടെയും പാരമ്പര്യവാദത്തിന്റെയും പേരിലുള്ള ചിദ്രതകള്‍‌ക്ക് ഖത്തറില്‍ മണ്ണൊരുക്കാന്‍ കഴിയുകയില്ല എന്ന ഒരു ധാരണയുണ്ടാകാന്‍ സഹായിച്ചിരിക്കണം.പിന്നീട് ഖത്തര്‍ സന്ദര്‍‌ശിക്കുന്നവര്‍ ആരായാലും വിശ്വാസികള്‍‌ക്ക് ഉപകാരപ്പെടുന്ന വിഷയങ്ങളില്‍ നിന്നും വ്യതിചലിച്ച് ഒന്നും സം‌ഭാഷണങ്ങളിലും പ്രസം‌ഗങ്ങളിലും പ്രകടിപ്പിച്ചിരുന്നില്ല.

ഇങ്ങനെയിരിക്കെ ഒരിക്കല്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ ഖത്തറിലെത്തി.

കാന്തപുരത്തിന്‌ പൊതുവേദിയില്‍ പ്രസം‌ഗിക്കാനുള്ള അവസരമൊരുക്കാനുള്ള ഒരു സുഹൃത്തിന്റെ അഭ്യര്‍‌ഥന മാനിച്ച് അതിനുള്ള സൗകര്യങ്ങളും അനുവാദവും ശൈഖ് അഹമ്മദ് ബിന്‍ ഹജറുമായി ബന്ധപ്പെട്ട് ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നു.

ഉമ്മത്ത് മുസ്‌ലിമയെ കുറിച്ചും,ഉമ്മത്തിന്റെ മഹിമ,ഐക്യത്തിന്റെ ആവശ്യകത,നാല്‌ മദ്‌ഹബുകളിലുമുള്ള ഇമാമുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടങ്ങി മനോഹരമായ പ്രഭാഷണങ്ങളായിരുന്നു എല്ലാം.ഈ പരിപാടിയുമായി ബന്ധപ്പെട്ട് ജമാ‌അത്തുമായി സഹകരിച്ചുള്ള പ്രഭാഷണങ്ങള്‍ എന്നരീതിയില്‍ വാര്‍‌ത്തകള്‍ വന്നതിനെ നേരിടാനുള്ള അദ്ദേഹത്തിന്റെ ശൈലി പ്രസ്‌തുത പ്രഭാഷണത്തിന്റെ എല്ലാ നന്മയും കളഞ്ഞു കുളിക്കുന്നതായിരുന്നുവെന്ന് ഖേദത്തോടെ മൗലവി പങ്കുവെച്ചു.

============

എഴുപതുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറേബ്യന്‍ ഗള്‍‌‌ഫ് നാടുകളിലേക്ക്‌ ജീവിതത്തിന്റെ പച്ചപ്പ് തേടി പറന്നു വന്നു തുടങ്ങിയതിന്‌ വേഗത കൂടിക്കൊണ്ടിരുന്ന നാളുകളായിരുന്നു.ഇന്ത്യയില്‍ നിന്നും വിശേഷിച്ച് മലയാളക്കരയില്‍ നിന്നും വലിയ തോതില്‍ വിദ്യാസമ്പന്നരും അല്ലാത്തവരും കുടിയേറിക്കൊണ്ടിരുന്ന കാലം.

ഏറെ പ്രയാസമനുഭവിച്ച് ഗള്‍‌ഫിലെത്തുന്ന പ്രവാസികളില്‍ അധിക പേര്‍‌ക്കും  ഏതുവിധേനയും സമ്പാദിക്കാനുള്ള ത്വരയും ജ്വരവും മാത്രമായിരുന്നു എന്നത് അതിശയോക്തിയോടെയുള്ള പരാമര്‍‌ശമല്ല. കൂടാതെ ഒഴിവു വേളകള്‍ കേവല വിനോദങ്ങളും നേരമ്പോക്കുകളുമായി കഴിഞ്ഞു കൂടുകയുമായിരുന്നു.

ദാരിദ്ര്യത്തിന്റെ കൈപ്പിനെക്കാള്‍ ഐശ്വര്യകാലം ജീവിതത്തിന്റെ സകല മേഖലകളെയും താളം തെറ്റിക്കുന്ന സ്ഥിതി വിശേഷം അതി സങ്കീര്‍‌ണ്ണമായിരുന്നു.ജീവിത പ്രാരാബ്‌‌ധങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും കുറെയൊക്കെ കരകയറിയവര്‍ എന്നാല്‍ ദിശാബോധമില്ലാത്ത വലിയ ഒരു ജനക്കൂട്ടം.ഈ ജനവിഭാഗത്തെ വ്യക്തമായ പാന്ഥാവിലേക്ക് നയിക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടി നന്മേഛുക്കളായ ഒരു സം‌ഘം 1977 ല്‍ രൂപീകരിച്ചതായിരുന്നു ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍.പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും അസോസിയേഷന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളുണ്ടായിരുന്നില്ല.

ക്രിയാത്മകവും സര്‍‌ഗാത്മകവുമായി അടയാളപ്പെടുത്തപെട്ട നാലര പതിറ്റാണ്ടുകളുടെ  മഹത്തായ പാരമ്പര്യമുള്ള ഈ സം‌ഘടനയാണ്‌ 2018 മുതല്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി എന്ന പുതിയ വിലാസത്തില്‍  അറിയപ്പെടുന്ന സി.ഐ.സി.കാലോചിതമായ മാറ്റങ്ങള്‍‌ക്ക് വിധേയമാക്കി ഈ സം‌വിധാനം പ്രവാസികളായ മലയാളികള്‍‌ക്ക് വേണ്ടി പ്രവര്‍‌ത്തന നിരതമാണ്‌. 

പ്രവാസികള്‍‌ക്കിടയില്‍ സ്നേഹവും സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനാകും വിധമുള്ള സൗഹൃദ സദസ്സുകളും സംഗമങ്ങളും ഒരുക്കുന്നതിലും സി.ഐ.സി പ്രതിജ്ഞാബദ്ധമാണ്‌.

സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ മുങ്ങിപ്പോകുന്ന വായനാ സം‌സ്‌‌ക്കാരത്തെ സജീവമാക്കുന്നതിനും,മീഡിയകളെ മാതൃകാപരമായി പരിപാലിക്കാനും പരിപോഷിപ്പിക്കാനുമുള്ള സി.ഐ.സിയുടെ പരിശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെടുന്നു.

സാന്ത്വന സേവന പ്രവര്‍‌ത്തനങ്ങള്‍ രാജ്യത്തെ അം‌ഗീകൃത ഏജന്‍‌സികളുമായി സഹകരിച്ചും അല്ലാതെയും സ്‌‌തുത്യര്‍‌ഹമായ പാരമ്പര്യം  പരിരക്ഷിച്ചു പോരുന്നുണ്ട്.

മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി അടക്കമുള്ള പ്രാരം‌ഭ കാല മഹാരഥന്‍മാര്‍ വെട്ടിത്തെളിയിച്ച സാം‌സ്‌ക്കാരിക പാതയിലൂടെ സമൂഹത്തിന്‌ വെളിച്ചവും തെളിച്ചവും നല്‍‌കി ഈ പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര തുടരുകയാണ്‌.

============

എഴുപതുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറേബ്യന്‍ ഗള്‍‌‌ഫ് നാടുകളിലേക്ക്‌ ജീവിതത്തിന്റെ പച്ചപ്പ് തേടി പറന്നു വന്നു തുടങ്ങിയതിന്‌ വേഗത കൂടിക്കൊണ്ടിരുന്ന നാളുകളായിരുന്നു.ഇന്ത്യയില്‍ നിന്നും വിശേഷിച്ച് മലയാളക്കരയില്‍ നിന്നും വലിയ തോതില്‍ വിദ്യാസമ്പന്നരും അല്ലാത്തവരും കുടിയേറിക്കൊണ്ടിരുന്ന കാലം.

ഏറെ പ്രയാസമനുഭവിച്ച് ഗള്‍‌ഫിലെത്തുന്ന പ്രവാസികളില്‍ അധിക പേര്‍‌ക്കും  ഏതുവിധേനയും സമ്പാദിക്കാനുള്ള ത്വരയും ജ്വരവും മാത്രമായിരുന്നു എന്നത് അതിശയോക്തിയോടെയുള്ള പരാമര്‍‌ശമല്ല. കൂടാതെ ഒഴിവു വേളകള്‍ കേവല വിനോദങ്ങളും നേരമ്പോക്കുകളുമായി കഴിഞ്ഞു കൂടുകയുമായിരുന്നു.

ഐശ്വര്യകാലം ജീവിതത്തിന്റെ സകല മേഖലകളെയും താളം തെറ്റിക്കുന്ന സ്ഥിതി വിശേഷം അതിസങ്കീര്‍‌ണ്ണമായിരുന്നു.ജീവിത പ്രാരാബ്‌‌ധങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും കുറെയൊക്കെ കരകയറിയവര്‍ എന്നാല്‍ ദിശാബോധമില്ലാത്ത വലിയ ഒരു ജനക്കൂട്ടം.ഈ ജനവിഭാഗത്തെ ആസൂത്രിതമായി സം‌സ്‌‌കരിച്ചെടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടി നന്മേഛുക്കളായ ഒരു സം‌ഘം 1977 ല്‍ രൂപീകരിച്ചതായിരുന്നു ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍.പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും സ്വാധീനമുള്ള അസോസിയേഷന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളുണ്ടായിരുന്നില്ല.

ക്രിയാത്മകവും സര്‍‌ഗാത്മകവുമായി അടയാളപ്പെടുത്തപെട്ട നാലര പതിറ്റാണ്ടുകളുടെ  മഹത്തായ പാരമ്പര്യമുള്ള ഈ സം‌ഘമാണ്‌ സം‌ഘടനയാണ്‌ 2018 മുതല്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി എന്ന പുതിയ വിലാസത്തില്‍  അറിയപ്പെടുന്ന സി.ഐ.സി.

അസോസിയേഷന്റെ പ്രവര്‍‌ത്തന മുന്നേറ്റ രീതിയില്‍ മറ്റൊരു കാതലായ മാറ്റമായിരുന്നു 2020 മുതല്‍ ക്രമീകരിച്ച സോണല്‍ സം‌വിധാനം.ഈ ഉപദ്വീപില്‍ 6 സോണുകളായി തിരിച്ചു കൊണ്ടാണ്‌ സി.ഐ.സി പ്രവര്‍‌ത്തിക്കുന്നത്.ഓരോ സോണിനും സ്വതന്ത്രമായ നേതൃത്വവും പ്രവര്‍‌ത്തക സമിതികളുണ്ട്.

സം‌സ്‌‌കരണം,ശിക്ഷണം,പ്രബോധനം,കലാ സാഹിത്യം, വിദ്യാഭ്യാസം, സേവനം,മലര്‍‌വാടി,മീഡിയ - ലൈബ്രറി തുടങ്ങിയ ഉത്തരവാദിത്തങ്ങളുള്ള വകുപ്പ് അധ്യക്ഷന്മാരും ഉണ്ട്.ഓരോ വകുപ്പിന്‌ കീഴിലും തല്‍ സം‌ബന്ധമായ വാര്‍‌ഷിക അജണ്ടകളും നടപ്പിലാക്കാന്‍ സഹായിക്കുന്ന ഉപസമിതികളുമുണ്ട്. ഓരോ സോണ്‍ പരിധിയിലുമുള്ള യൂണിറ്റുകളിലും അതത് വകുപ്പുകളുടെ നിശ്ചയിക്കപ്പെട്ട പ്രതിനിധികള്‍ മുഖേനയാണ്‌ സം‌ഘടനയുടെ പ്രവര്‍‌ത്തന നൈരന്തര്യം സാധ്യമാകുന്നത്.

ഓരോ വകുപ്പിന്‌ കീഴിലും കേന്ദ്ര തലത്തിലും സോണല്‍ തലത്തിലും വിപുലമായ പരിപാടികളാണ്‌ ആസൂത്രണം ചെയ്യപ്പെടുന്നത്.സി.ഐ.സി അം‌ഗങ്ങള്‍‌ക്ക്‌ മാത്രമായുള്ള പഠന പാരായണ ശിക്ഷണ സം‌സ്‌‌കരണ പദ്ധതികള്‍ പോലെ പൊതുസമൂഹത്തെ ഉദ്ദേശിച്ചു കൊണ്ട് വിവിധ തലത്തിലും തരത്തിലും ഉള്ള വൈജ്ഞാനിക പരിപാടികളില്‍ പ്രധാനപ്പെട്ടവയാണ്‌ ഖുര്‍‌ആന്‍ സ്റ്റഡിസെന്ററുകളും പള്ളികള്‍ കേന്ദ്രീകരിച്ചുള്ള വാരാന്ത ക്ലാസ്സുകളും.പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മദ്രസ്സാ സം‌വിധാനവും ഏറെ സ്വാഗതം ചെയ്യപ്പെട്ട വൈജ്ഞാനിക മേഖലയാണ്‌.

ഇതര ദര്‍‌ശനങ്ങളിലും ധര്‍‌മ്മങ്ങളിലുമുള്ള പ്രവാസികളില്‍ സ്നേഹവും സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനാകും വിധമുള്ള സൗഹൃദ സദസ്സുകളും സംഗമങ്ങളും ഒരുക്കുന്നതില്‍ സി.ഐ.സിയുടെ ഇതര പോഷക ഘടകങ്ങളും സജീവമാണ്‌.

ഈ പ്രതികൂലകാലത്തും സമചിത്തതയോടെ വര്‍‌ത്തമാനങ്ങളും വാര്‍‌ത്തകളും പ്രചരിപ്പിക്കുന്നതിലും പ്രസരിപ്പിക്കുന്നതിലും സി.ഐ.സിയുടെ മാധ്യമ ശൃംഖലയുടെ പങ്ക്‌ അനിഷേധ്യമത്രെ.

സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ മുങ്ങിപ്പോകുന്ന വായനാ സം‌സ്‌‌ക്കാരത്തെ സജീവമാക്കുന്നതിനും,മീഡിയകളെ മാതൃകാപരമായി പരിപാലിക്കാനും പരിപോഷിപ്പിക്കാനുമുള്ള സി.ഐ.സിയുടെ പരിശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെടുന്നു.

സാന്ത്വന സേവന പ്രവര്‍‌ത്തനങ്ങള്‍ രാജ്യത്തെ അം‌ഗീകൃത ഏജന്‍‌സികളുമായി സഹകരിച്ചും അല്ലാതെയും സ്‌‌തുത്യര്‍‌ഹമായ പാരമ്പര്യം സി.ഐ.സി പരിരക്ഷിച്ചു പോരുന്നുണ്ട്.

പ്രവാസലോകത്തെ സന്നദ്ധ സേവന സമൂഹിക കലാ സാം‌സ്‌‌ക്കാരിക  വിദ്യാഭ്യാസ രാഷ്‌‌ട്രീയ രം‌ഗങ്ങളില്‍ നേരിട്ടും പോഷക സം‌ഘങ്ങള്‍ വഴിയും സി.ഐ.സി സജീവമാണ്‌.

വളര്‍‌ന്നു വരുന്ന കുരുന്നുകളില്‍ ആരോഗ്യകരമായ മത്സരബുദ്ധി വളര്‍‌ത്തിയെടുക്കുന്ന മാതൃകാപരമായ മത്സര പരിപാടികള്‍ സം‌ഘടിപ്പിക്കുന്നതില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ സം‌ഘമാണ്‌ മലര്‍‌വാടി ഖത്തര്‍.

വിമന്‍ ഇന്ത്യ,യൂത്ത് ഫോറം,ഗേള്‍‌സ് ഇന്ത്യ ഖത്തര്‍,സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ തുടങ്ങിയ പോഷക ഘടകങ്ങള്‍ അതുല്യമായ പ്രവര്‍‌ത്തന ശൈലിയാല്‍ പ്രവാസ ഭൂമികയെ ധന്യമാക്കുന്നുണ്ട്.

മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി അടക്കമുള്ള പ്രാരം‌ഭ കാല മഹാരഥന്‍മാര്‍ വെട്ടിത്തെളിയിച്ച വഴിയിലൂടെ സമൂഹത്തിന്‌ വെളിച്ചവും തെളിച്ചവും നല്‍‌കി ഈ പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര തുടരുകയാണ്‌.

പതിറ്റാണ്ടുകളുടെ ഓര്‍‌മ്മകളിലൂടെ സഞ്ചരിച്ചപ്പോള്‍ മുന്‍കാല മഹാരഥന്‍മാര്‍ ദീര്‍‌ഘ വിക്ഷണത്തോടെ പടുത്തുയര്‍‌ത്തിയ അസോസിയേഷനും അത് സമൂഹത്തിന്‌ നല്‍‌കിയ സം‌ഭാവനകളുടെ നഖ ചിത്രങ്ങളുമാണ്‌ ഇവിടെ പങ്കുവെച്ചത്.

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ അഥവാ പുനര്‍ നാമകരണം ചെയ്യപ്പെട്ട സി.ഐ.സി നാലര പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍, കഴിഞ്ഞ കാലങ്ങളില്‍ പ്രസ്ഥനത്തെ നയിച്ചവരുടെ പേരുകള്‍ താഴെ നല്‍‌കുന്നു.ഇതില്‍ പലരും ഒന്നിലധികം തവണ നേതൃസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. അസോസിയേഷന്‍ രൂപീകരണ കാലം മുതല്‍ നേതൃനിരയിലുണ്ടായിരുന്ന കെ അബ്‌‌ദുല്ല ഹസന്‍ സാഹിബ്‌ 2021 സപ്‌തം‌ബറില്‍ പരലോകം പൂകി.എം.വി മുഹമ്മദ് സലീം മൗലവി 2023 ആഗസ്റ്റ് 23 നും വിടവാങ്ങി.2024 സപ്‌തം‌ബര്‍ 21 ന്‌ എ മുഹമ്മദലി സാഹിബും അല്ലാഹുവിലേക്ക് മടങ്ങി.മണ്‍ മറഞ്ഞ നേതാക്കളുടെ പാരത്രിക വിജയത്തിനും ജീവിച്ചിരിക്കുന്നവരുടെ ഇഹപര സൗഭാഗ്യത്തിനും കണ്ണീരണിഞ്ഞ പ്രാര്‍‌ഥനകള്‍.

==============

എം.വി.മുഹമ്മദ് സലീം മൗലവി മരിക്കുന്നതിന്റെ ആഴ്‌ചകള്‍‌ക്ക് മുമ്പുള്ള സമാഗമവും അദ്ദേഹം  വിടപറയുന്നതിന്റെ ഏതാനും മാസങ്ങള്‍‌മുമ്പ്  മനസ്സ് തുറന്നതിനെയും ആസ്‌പദപ്പെടുത്തിയാണ്‌ ഈ ലേഖനത്തിലെ ആദ്യ ഭാഗം.

അസീസ് മഞ്ഞിയില്‍

============

1977 മുതല്‍ 2025 വരെ നേതൃത്വം നല്‍‌കിയവര്‍  👇🏼


01.കെ.എ ഖാസിം മൗലവി

02.എം.വി മുഹമ്മദ് സലീം മൗലവി

03.കെ അബ്‌ദുല്ല ഹസന്‍ സാഹിബ്‌

04.വി.കെ അലി സാഹിബ്‌ 

05.പി അബ്‌ദുല്ലക്കുട്ടി മൗലവി

06.എ മുഹമ്മദലി സാഹിബ്‌

07.കെ സുബൈര്‍ സാഹിബ്‌

08.കെ.സി അബ്‌ദുല്ലത്വീഫ് സാഹിബ്‌

09.വി.ടി അബ്‌‌ദുല്ലക്കോയ തങ്ങള്‍

10.വി.ടി ഫൈസല്‍ സാഹിബ്‌

11.കെ.ടി അബ്‌‌ദു റഹ്‌മാന്‍ സാഹിബ്‌

12.ടി.കെ ഖാസിം സാഹിബ്‌

13.ആര്‍.എസ്.അബ്‌ദുല്‍ ജലീല്‍


Thursday, June 19, 2025

മഞ്ഞുതുള്ളികളിലെ മാസ്‌മരികത

അറുപതോളം രചനകളാണ് ഈ കവിതാ സമാഹാരത്തിലുള്ളത്.നിരാകരിക്കാനാകില്ല എന്ന ഒമ്പത് അക്ഷരം ശീർഷകത്തിൽ ഏഴ് വരികളിൽ ആശയം വ്യക്തമാക്കുന്നതാണ് ഇതിലെ ഏറ്റവും ചെറിയ കവിത. വൈവിധ്യപൂർണമായ ഇതിവൃത്തങ്ങളാൽ സമ്പന്നമാണ് ഒട്ടും ദിർഘമല്ലാത്ത മറ്റു സൃഷ്ടികൾ.

ആമുഖത്തിൽ സ്വയം പരിചയപ്പെടുത്തുന്ന കവിയിൽ നിന്നും  കാല്പനികതക്ക് പ്രാമുഖ്യം നൽകുന്ന സൃഷ്ടികളാണ് നാം പ്രതീക്ഷിക്കുക.അത്രയധികം വൈയക്തികമായ  അനുഭവങ്ങൾ ബാല്യം   മുതൽ അദ്ദേഹത്തെ  സ്വാധീനിച്ചിരുന്നതായി കാണാം. 

എന്നാൽ കാല്പനിക കവികളുടെ അന്തർമുഖ പ്രകൃതം ഗ്രാമീണ ഏകാന്തതയോടും സൗന്ദര്യത്തോടുമുള്ള ആഭിമുഖ്യം, ദാർശനികത, ആദർശവത്കരണം ഇതെല്ലാം തന്റെ രചനകളിൽ ഒരുമിന്നായം പോലെ പ്രകടമാക്കി ഇന്നിന്റെ ആവശ്യകതയോട് ചേർന്ന് നിൽക്കുന്ന നവീനതയുടെ  ചലനാത്മക ശക്തിയാണ് ആ തൂലികയിലൂടെ പ്രതിഫലിക്കുന്നത്.

വാക്കുകളിലും വരികളിലും പ്രാദേശിക  ചുവനൽകി  ആർക്കും സുപരിചിതങ്ങളായ സങ്കേതങ്ങളിലൂടെ തന്റെ കാവ്യ മനസ്സിനെ നടത്തിപ്പിക്കുമ്പോഴും ആസ്വാദകനിലേക്ക് പരിമിതപ്പെടാതെ അപ്രാപ്യമെന്നു തോന്നുന്ന വിതാനങ്ങളിലേക്ക് അനുവാചക ചിന്തയെ നയിക്കുന്നത് കാണാം.  

ഓരോ മഞ്ഞു തുള്ളിയും ക്രമമായ  നൈരന്തര്യത്തിനകത്ത് പതിക്കുന്ന നനുത്ത ഹിമകണം പോലെ സൂക്ഷ്മ വിശകലനമർഹിക്കുന്ന ചലന വിസ്മയമാണ്.മനുഷ്യനും പ്രകൃതിയും തന്നെയാണ് എല്ലാ കവിതകളിലെയും മുഖ്യ  ഇതിവൃത്തം. 

പശ്ചിമേഷ്യയിലെ ദുരന്തങ്ങൾ സ്വന്തം ഗ്രാമത്തിൽ അനുഭവപ്പെടും വിധം കവിയിൽ വിങ്ങലും വിഹ്വലതകളും സൃഷ്ടിക്കുന്നത് മാനവികതാ സങ്കല്പത്തിന്റെ സ്വാധീനം തന്നെയാണ്..   

മനുഷ്യ മഹത്വം  അംഗീകരിക്കുന്ന മാനവികത  ഹ്യുമനിസം  ഒട്ടേറെ കവിതകളിൽ കടന്നു വരുന്നത് യാദൃശ്ചികമല്ല.ഇതിൽ മതാധിഷ്ടിത മാനവികതക്ക് ഊന്നൽ നൽകുന്ന രചനകളിലൂടെ കവിയിലെ  ധർമാവലംബ ജീവിത ചര്യയുടെ താളക്രമങ്ങൾ വായനക്കാർക്ക് അനുഭവപ്പെടും. 

ഈ സമാഹാരത്തിലെ രചനങ്ങളെല്ലാം തന്നെ മനസ്സിന്റെ ആർദ്രതയും ആത്മ ചൈതന്യത്തിന്റെ അനിഷേധ്യ യാഥർഥ്യങ്ങളും ഒളിമിന്നുതായി കാണാൻ കഴിയും.ഈ സ്നേഹാർദ്ര മനസ്സിന്റെ ഇടക്കിടെ സംഭവിക്കുന്ന ഉരുൾപൊട്ടലുകളാണ് ചില രചനകൾ.

വൃത്ത നിബന്ധനകളുടെ തച്ചു ശാസ്ത്രം നിരാകരിച്ച് നിർവൃത്തമായി  ഗദ്യ കവിതയുടെ സമാന സ്വഭാവമുള്ള കവിതകൾ രചിക്കുക വഴി ശില്പ ഘടനയിൽ പരീക്ഷണം നടത്തുന്നതായി കാണാൻ കഴിയും. 

ജീവിതത്തിൽ പിന്നിടുന്ന കാലഘട്ടങ്ങൾ വേറെ വേറെ അടയാള ശിലകളാണെന്നാണ് ദുരം എന്ന കവിതയിലൂടെ ഓർമ്മിപ്പിക്കുന്നത്. വൈവിധ്യങ്ങൾ ഉൾകൊള്ളാൻ വിമുഖതകാണിക്കുന്ന സമൂഹ മനസ്സിന്റെ വൈകല്യമാണ് പൂക്കള കാഴ്ച കണ്ട് മടുത്ത്  മടങ്ങുന്ന കവിയിലൂടെ പ്രകടമാകുന്നത്.  

മുപ്പതാം മഞ്ഞു തുള്ളിയിൽ മനസ്സുടക്കി എത്ര നേരമാണ് തരിച്ചിരുന്നതെന്നു അറിയില്ല.അകാലത്തിൽ പൊലിഞ്ഞ പ്രിയ പുത്രൻ, ശൈശവം മുതൽ ഞാനറിയുന്ന അബ്സാർ,അന്ത്യ വിശ്രമ കൊള്ളുന്ന മകന്റെ ഖബറിടത്തിലെ സ്മാരകശിലയിലേക്ക് നോക്കിയുള്ള കവിയുടെ ആത്മഗതം,പിതൃ പുത്ര സംവാദം,ഖബറടക്കം ചെയ്യാനാകാത്ത ഓർമ്മകളിലെ വൈകാരിക തീഷ്ണത ഹൃദയവ്യഥ വായന പൂർത്തികരിക്കാനാകാതെ മിഴിനീർ മഞ്ഞു തുള്ളികളിൽ  വിലയം പ്രാപിക്കുകയായിരുന്നു. 

ശുഭാപ്തിയും പ്രതീക്ഷയും നിലനിർത്തിയാണ് എല്ലാ കവിതകളുടെയും ക്രമീകരണമെന്ന് ആസ്വാദകർ തിരിച്ചറിയണമെങ്കിൽ ആവർത്തിച്ചുള്ള വായന അനിവാര്യമായേക്കാം. 

വചനം പബ്ലിഷിംഗ് ഹൗസിലൂടെ അക്ഷരലോകത്തേക്ക് മിഴിതുറക്കുന്ന മഞ്ഞിയിൽ കവിതകൾ വായനക്കാരൻ്റ മനസ്സിൽ അനുഭൂതിയുടെ മഞ്ഞുതുള്ളികൾ പെയ്‌തിറക്കും..

-------------------

അഡ്വ.ഖാലിദ് അറക്കൽ

Friday, August 30, 2024

വായനയെ സംസ്‌കരിച്ച വാരിക

കൗമാരകാലം മുതല്‍ തുടങ്ങിയ വായനാഭ്രമത്തെ പ്രബോധനം വാരികയുടെ വായനയിലേക്ക് കൂടെ പടര്‍ന്നു വളര്‍‌ന്നതിന്റെ പശ്ചാത്തലം ഓര്‍‌ത്തെടുക്കാന്‍ ശ്രമിക്കുകയാണ്‌.

എഴുപതുകളിലെ ഒരു റമദാന്‍ മാസം.ഉമ്മയുടെ സഹോദരിയുടെ മകന്‍ അബ്‌ദു റഹിമാന്‍ കേലാണ്ടത്ത് വീട്ടില്‍ വന്നു.കയ്യില്‍ കുറച്ചു പുസ്‌തകങ്ങളുണ്ടായിരുന്നു.അതിലൊരെണ്ണം എനിക്ക് തന്നു.ഒപ്പം പുസ്‌തകവുമായി ബന്ധപ്പെട്ട ചില വര്‍‌ത്തമാനങ്ങളും പരസ്‌പരം ചര്‍‌ച്ച ചെയ്‌തു.വായന തുടങ്ങി.മറ്റു പുസ്‌തകങ്ങള്‍ വായിച്ചെടുക്കുന്നത്ര എളുപ്പമായിരുന്നില്ലെങ്കിലും വായിച്ചു തീര്‍‌ത്തു.ചില ഭാഗങ്ങള്‍ ആവര്‍‌ത്തിച്ചു വായിക്കേണ്ടി വന്നു.കീഴടക്കാനാകാത്ത ഒരു മേഘല കീഴടക്കിയ പ്രതീതിയായിരുന്നു എനിക്ക്.ഇത്തരം വായനകള്‍ തുടരണമെന്ന ആഗരഹവും മനസ്സില്‍ മുളപൊട്ടി. 

ദിവസങ്ങള്‍‌ക്ക് ശേഷം പ്രിയപ്പെട്ട സഹോദര്‍ന്‍ വീണ്ടും വന്നു.ആദ്യം അന്വേഷിച്ചത് പുസ്‌തകത്തെ കുറിച്ചായിരുന്നു.എനിക്ക് പറയാനുണ്ടായിരുന്നതും അതു തന്നെ.അദ്ദേഹം പ്രതീക്ഷിച്ചതിലും വേഗത്തില്‍ വായിച്ചു തീര്‍‌ത്തതിലുള്ള സന്തോഷം സം‌തൃ‌പ്തി പ്രകടിപ്പിച്ചു കൊണ്ട്,ചിലകാര്യങ്ങള്‍ കൂടെ അദ്ദേഹം പകര്‍‌ന്നു തന്നു.കൂട്ടത്തില്‍ ഒരിടം‌വരെ പോകണമെന്ന കാര്യവും സൂചിപ്പിച്ചു.

തൃശുരുള്ള ഒരു സുഹൃത്ത്‌ നോമ്പു തുറക്കാന്‍ ക്ഷണിച്ചിട്ടുണ്ട്‌.ഒരു സുഹൃത്തിനേയും കൂടെ കൂട്ടാന്‍ പറഞ്ഞിട്ടുണ്ട്‌.അങ്ങിനെ ഞങ്ങള്‍ പോയി പോസ്റ്റാഫിസ്‌ റോഡിലുള്ള ഒരു ഒഫീസില്‍ എത്തി.അഭിവാദ്യങ്ങളോടെ പരസ്‌പരം പരിചയപ്പെടുത്തി.അഥവാ റഹീം സാഹിബിന്റെ ആതിഥ്യം സ്വീകരിക്കാനായിരുന്നു ആയാത്ര.എന്നെ കുറിച്ച്‌ ഇയാള്‍ നല്ല വായനക്കാരനാണെന്ന വിശേഷണം പറയാനും അബ്‌ദുറഹിമാന്‍‌ക്ക മറന്നില്ല.

തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്റില്‍ നിന്നായിരുന്നു നോമ്പു തുറന്നത്.ഒരുമിച്ച്‌ മഗ്‌രിബ്‌ നമസ്‌കരിച്ച്‌ വളരെ കുറഞ്ഞ സമയത്തെ സം‌ഭാഷണവും ഇടപഴക്കവും മാത്രം.യാത്ര പറഞ്ഞു പോരുമ്പോള്‍ മേല്‍ വിലാസം ആവശ്യപ്പെട്ടു.അതു കൊടുത്തു.കൂട്ടത്തില്‍ രണ്ട്‌ പുസ്‌തകങ്ങളും തന്നു.ഒന്നു വളരെ ചെറിയ ഒരു പുസ്‌തകവും മറ്റൊന്നു തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പുസ്‌തകവും ആയിരുന്നു.ചെറിയ പുസ്‌തകം ബസ്സിലിരുന്നു തന്നെ ഏകദേശം വായിച്ചു തീര്‍‌ത്തു.ദാഹം തീര്‍‌ത്തു വെള്ളം കുടിക്കും പോലെ.മറ്റൊന്നു താമസിയാതെ വായിച്ചു തുടങ്ങി.ഇതോടെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്ന വായനാ ലോകം മലര്‍‌ക്കെ തുറന്ന പ്രതീതി.പിന്നെ തപാലില്‍ പ്രബോധനവും വരാന്‍ തുടങ്ങി.

ഈ വാരാന്തവായന ജീവിതത്തിന്റെ അലകും പിടിയും എല്ലാ അര്‍‌ഥത്തിലും മാറ്റി എന്നു പറയുന്നതാവും ശരി.

സര്‍‌ഗാത്മകമായി വിമര്‍‌ശിക്കാനും സം‌യമനത്തോടെ പ്രതികരിക്കാനും അളന്നു മുറിച്ച് സം‌സാരിക്കാനും ഭാഷയെ ശുദ്ധീകരിക്കാനും ആരെയും മനസാന്നിധ്യത്തോടെ കേള്‍‌ക്കാനും പ്രബോധനം വായന നിമിത്തമായിട്ടുണ്ട്.അഥവാ ജീവിതത്തെ വായനയെ  സംസ്‌കരിച്ച വാരിക.

പ്രാര്‍‌ഥനകള്‍ ....

അസീസ് മഞ്ഞിയില്‍

Wednesday, July 10, 2024

ആസ്വാദനങ്ങളിലെ വിരാമം

ഓരോ താഴ്‌വരയിലും ഉയര്‍‌ന്നു നില്‍‌ക്കുന്ന മലനിരകളുണ്ടാകും.ഈ താഴ്‌വരയിലുള്ളവരില്‍ ചിലര്‍‌ക്കെങ്കിലും തനിക്ക് ചുറ്റും ഉയര്‍‌ന്നു നില്‍‌ക്കുന്ന പര്‍‌വതനിരകളിലേക്ക് സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടായെന്നും വരാം.ഒരു പക്ഷെ ആഗ്രഹം സഫലമായേക്കും. കീഴടക്കേണ്ടത് കീഴടക്കിയാല്‍ തിരിച്ച് സമതലത്തിലേക്ക് തിരിച്ച് വരിക എന്നതും സ്വാഭാവികമാണ്‌.

പ്രകൃതിദത്തമായ അനുഗ്രഹങ്ങളില്‍ വളരെ പ്രധാനമായതും അനുവദിച്ച് നല്‍‌കപ്പെട്ട അനുഗ്രഹങ്ങളില്‍ ഏറെ ശ്രേ‌ഷ്‌ഠമായതും സകലവിധത്തിലുള്ള ആസ്വാദനങ്ങള്‍‌ക്കും ഒരു വിരാമം സാധ്യമാകുന്നു എന്നതത്രെ.

നല്ല ദാഹം അനുഭവപ്പെടുകയും ദാഹശമനം സാധ്യമാകുകയും ചെയ്യുന്നതോടെ ദാഹാര്‍‌ത്തന്‌ സംതൃ‌പ്‌തി ഉണ്ടാകുന്നു.ദാഹമുള്ളപ്പോള്‍ ദാഹജലത്തെ കുറിച്ചുള്ള ദാഹിച്ചുവലയുന്നവന്റെ സങ്കല്‍‌പങ്ങള്‍ വിവരണാതീതമായിരിയ്‌ക്കും.ദാഹവും വിശപ്പും എന്നതിനപ്പുറമുള്ള മനുഷ്യന്റെ മാനസീക ശാരീരിക വൈകാരിക വൈചാരിക വിഷയങ്ങളുടെയും എന്നതുപോലെ ആത്മീയമായ നിര്‍‌വൃതിയുടെ അവസ്ഥയും ഇതുതന്നെയാണ്‌.അഥവാ സകലവിധത്തിലുള്ള ആഗ്രഹാഭിലാഷങ്ങള്‍‌ക്കും അതിമനോഹരമായ പരിസമാപ്‌തി ഒരു  സമാശ്വാസം സാധ്യമാകുന്നു.ഇത് ഒരുവേള മനുഷ്യര്‍ ഓര്‍‌ക്കാതെ പോകുന്ന മഹാ സൗഭാഗ്യമാണ്‌.

മനുഷ്യന്റെ കൊതിയും പൂതിയും അതിന്റെ ശമനവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സം‌ഭവിക്കുന്ന ഒന്നല്ല.ഇടവിട്ട് അനുഭവിക്കാനും ആസ്വദിക്കാനും ലഭിക്കുന്ന അനിര്‍‌വചനീയമായ  അനര്‍‌ഘനിമിഷങ്ങള്‍ ജീവിതത്തെ ധന്യമാക്കുന്നു.

എഴുത്തുകാരന്റെ ജീവിതം ഒരു പടികൂടി മുന്നിലാണ്‌.സമൂഹത്തോട് വിളിച്ചു പറയാനുള്ളത് പറഞ്ഞു കഴിയുന്നത് വരെ അയാള്‍ അശാന്തനാണ്‌ .

പച്ചമനുഷ്യരില്‍ അത്യധികം പച്ചയായ മനുഷ്യനാണ്‌ കവി.തനിക്ക് ചുറ്റുമുള്ള ജീവിത ചിത്രങ്ങളും ചിത്രീകരണങ്ങളും മോഹങ്ങളും മോഹഭം‌ഗങ്ങളും സന്തോഷ സന്താപങ്ങളും വേവും നോവും പ്രകൃതിയും പ്രപഞ്ചവും മഞ്ഞും മഴയും രാവും പകലും മാനവും ഭൂമിയും അതിലെ വര്‍‌ണ്ണങ്ങളും വര്‍‌ണ്ണനകളും കാറ്റും കോളും ഒക്കെ നിറഞ്ഞ ജീവിതത്താളുകള്‍ മനസ്സുകൊണ്ട് ഒപ്പിയെടുക്കുന്നതില്‍ സദാ ജാഗ്രതയിലുള്ളവനത്രെ കവി.

കവി പകര്‍‌ത്തിയെടുത്ത ഭാവനയുടെ മാനത്ത്,മനസ്സിന്റെ പ്രതലത്തില്‍ പാകപ്പെടുത്തുന്നതാണ്‌ കവിതയിലെ ഓരോ അക്ഷരവും.ഈ അക്ഷരപ്പെരുമഴ പെയ്‌തിറങ്ങുന്നത് വരെ കവി അസ്വസ്ഥനായിരിക്കും. പെയ്‌തിറങ്ങിയ വരികളില്‍ മഷിപുരണ്ട് കഴിയുമ്പോഴൊക്കെ കവിയുടെ ദീര്‍‌ഘ നിശ്വാസങ്ങള്‍ ഉയരും.പിന്നീട് തൂലിക തളര്‍‌ന്നു അര്‍‌ധവിരാമത്തില്‍ വിശ്രമിക്കും.

തൂലിക സഞ്ചരിച്ച  നിമിഷങ്ങളുടെ ആനന്ദവും അനുഭൂതിയും ആഘോഷവും താളവും മേളവും വര്‍‌ണ്ണ വിസ്‌മയവും പരന്നൊഴുകിയ ഭാവനാലോകത്തെ തീരവും തിരമാലകള്‍ കവര്‍‌ന്നെടുത്ത കരയില്‍ തെളിയാന്‍ വെമ്പുന്ന മിനുസമുള്ള മണ്ണും കല്ലും കക്കയും  തീരത്തണഞ്ഞ കുതിര്‍‌ന്നലിയുന്ന ശേഷിപ്പുകളുമാണ്‌ വായനക്കാരന്‍ ആസ്വദിക്കുന്നത്.

വായനക്കാരന്റെ ആസ്വാദനക്ഷമതയുടെ ആഴവും പരപ്പും അറിയാനും അവസരത്തിനൊത്ത് ഉണരാനും ഉയരാനും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാര്‍ ഒരു കാലത്തിന്റെ കാലഘട്ടത്തിന്റെ സാം‌സ്‌കാരിക പരിസരത്തെ സമ്പന്നമാക്കുന്നവരത്രെ.

സാമ്പത്തിക വിശേഷം


പലിശയിലധിഷ്‌ടിതമായ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുക പലിശ എന്ന പേരിലും, പലിശ രഹിത സം‌വിധാനങ്ങളില്‍ നിന്നും മാസാന്തം ചെറിയ ഏറ്റക്കുറച്ചിലുകളോടെ ലാഭവിഹിതം എന്ന ലേബലിലും ലഭിക്കുന്നു.ഇതിലെന്താണ്‌ ഇത്രവലിയ കാര്യം.?

ലാഭ നഷ്‌ടങ്ങള്‍ സഹിക്കേണ്ടി വരില്ലെന്ന ഉറപ്പില്‍ നിശ്ചിത വിഹിതമാണ്‌ പലിശ.കൂട്ടുത്തരവാദിത്തത്തോടെ ഏറ്റെടുത്ത് ലാഭനഷ്‌ടങ്ങളില്‍ എല്ലാ പങ്കാളികളും തങ്ങളുടെ ഓഹരികളുടെ വിഹിതം പോലെ സഹിക്കാന്‍ തയറായി ഒരുമിച്ച് സഹകരിക്കാന്‍ നിര്‍‌ദേശിക്കപ്പെട്ട സാമ്പത്തിക ക്രയവിക്രിയമത്രെ അനുവദനീയമായ (ഹലാല്‍) സമ്പാദനം.

എന്നാല്‍ ഒന്നും നഷ്‌ടപ്പെടാനില്ലെന്ന ഉറപ്പില്‍ ഹലാല്‍ എന്ന ധാരണയില്‍ പണം നിക്ഷേപിക്കുന്നവരും അധികം താമസിയാതെ സ്ഥാപനം തകരുന്നതും പങ്കുകാര്‍ കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ നിത്യവുമെന്നോണം കേള്‍‌ക്കാനാകുന്നുണ്ട്. പരാതികള്‍ ഉണ്ടാകുമ്പോള്‍ ഇതൊരു സം‌രം‌ഭമല്ലെ കച്ചവടമല്ലേ ലാഭ നഷ്‌ടങ്ങള്‍ സ്വാഭാവികമല്ലേ..?എന്ന മറുപടികൊണ്ട് നഷ്‌ടം സഹിക്കേണ്ടിവരില്ലെന്നു ഉറപ്പ് പറയപ്പെട്ടവരെ ആശ്വസിപ്പിക്കുകയൊ ഒരു വേള അവര്‍‌ക്ക് നേരെ അക്രോശിക്കുകയൊ ഒക്കെ പതിവ് കാഴ്‌ചയുമാണ്‌.

പദ്ധതിയുടെ പ്രാരം‌ഭത്തില്‍ അതല്ലെങ്കില്‍ പങ്കുകാരായി ചേര്‍‌ക്കുന്നവരില്‍ നിന്നും ഓഹരി ശേഖരിക്കുന്ന അവസരത്തില്‍ നഷ്‌ടപ്പെടുകയില്ല എന്ന ഉറച്ച തീരുമാനം ഉണ്ടാകുന്നതോടെ പ്രസ്‌തുത സം‌രം‌ഭം ഹലാല്‍ മാതൃകയില്‍ നിന്നും വഴിമാറുന്നുണ്ട്.

തനിക്ക് ഒന്നും നഷ്‌ടപ്പെടാനില്ലാത്ത കൂട്ടു സം‌രം‌ഭത്തില്‍ നിക്ഷേപിക്കുകയാണെന്ന കരുത്തോടെ പങ്കാളിയാകുന്ന നിമിഷം, അനുവദനീയമായ മാര്‍‌ഗത്തിലൂടെ എന്നതിന്റെ സകല പരിശുദ്ധിയും കളഞ്ഞു പോയി എന്നതും ഓര്‍‌മിച്ചിരിക്കേണ്ടതുണ്ട്.

ഇസ്‌ലാമിക് ബാങ്കിങ്ങിലെ ഹലാല്‍ സംരംഭങ്ങള്‍ :-

ഓരോ പുതിയ സം‌രം‌ഭം വരുമ്പോഴും താല്‍‌പര്യമുള്ളവരെ ക്ഷണിക്കും.ഓരോ സംരം‌ഭത്തിലും നിശ്ചിത യൂനിറ്റുകളുടെ ഓഹരികള്‍ പങ്കാളികള്‍ സ്വന്തമാക്കും.ഒരാള്‍‌ക്ക് ഒരേ സമയം വിവിധ സം‌രഭങ്ങളില്‍ നിക്ഷേപിക്കാന്‍ അവസരവും ഉണ്ടാകും.സം‌രം‌ഭത്തിന്റെ സ്വഭാവമനുസരിച്ചുള്ള ഇടവേളകളില്‍ ലാഭവിഹിതം ലഭിക്കും.വിവിധ സം‌രം‌ഭങ്ങളുടെ ലാഭവിഹിതങ്ങള്‍ ഒരുപോലെയായിക്കൊള്ളണമെന്നുമില്ല. 

സാധാരണ ബാങ്കിങ് സം‌വിധാനങ്ങളോടുള്ള സഹകരണത്തില്‍ തങ്ങളുടെ വിഹിതം തിരിച്ചു കിട്ടാതിരിക്കാന്‍ നിര്‍‌വാഹമില്ലെന്ന ധാരണയിലാണ്‌.

ഇസ്‌ലാമിക് ബാങ്കിങ് ഹലാല്‍ സം‌വിധാനം ലാഭനഷ്‌ടങ്ങളില്‍ സഹകരിക്കാനുള്ള മാനസിക തീരുമാനത്തോടെയാണ്‌.

ഇതര ബാങ്കിങ് സം‌വിധാനങ്ങളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ കൂടുതല്‍ ലാഭം ഇസ്‌ലാമിക് ബാങ്കിങ് സംരം‌ഭങ്ങളിലാണ്‌ എന്നാണ്‌ പ്രസ്‌തുത മേഖലയില്‍ നിന്നുള്ളവരുടെ അനുഭവവും അഭിപ്രായവും.

അതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രസ്‌തുത വിന്‍ഡോകളിലൂടെയാണ്‌ സമാഹരിക്കപ്പെടുന്നത്.

അതുകൊണ്ടാണ്‌ ഇസ്‌ലാമിക് ബാങ്കിങ് അല്ലാത്ത സാമ്പത്തിക സ്ഥാപനങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിങ് വിന്‍ഡോകള്‍ തുറന്നുകൊണ്ടിരിക്കുന്നത്.

എത്രമനോഹരം ഈ വേദം...

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിശുദ്ധ ഖുര്‍‌ആനിലെ സൂക്തം സുവിദിതമാണ്‌.ദൗര്‍‌ഭാഗ്യകരമെന്നു പറയട്ടെ,ഖുര്‍‌ആന്‍ വ്യക്തവും കൃത്യവുമായി പറഞ്ഞു തരുന്ന കാര്യങ്ങള്‍, വിശ്വാസികള്‍ അധികപേരും തങ്ങളുടെ ജീവിതത്തില്‍  പാലിക്കുന്നതില്‍ ജാഗ്രത പുലര്‍‌ത്താറില്ല. പ്രസ്‌തുത നിബന്ധനകള്‍ പാലിച്ചിരുന്നുവെങ്കില്‍ എത്രനന്നായേനേ ... എന്ന്‌ പിന്നീട് ഖേദിക്കുന്ന സാഹചര്യങ്ങളും പലപ്പോഴും സം‌ഭവിക്കാറുമുണ്ട്.

ആറാം നൂറ്റാണ്ട് എന്നു പരിഹസിക്കുന്ന നിരീശ്വര നിര്‍‌മ്മിത ദര്‍‌ശനങ്ങളുടെ വക്താക്കളെപ്പോലും ആശ്ചര്യപ്പെടുത്തിയ ഈ ഉപദേശം വിശ്വാസികളായി അറിയപ്പെടുന്നവരില്‍ പലര്‍‌ക്കും മനസ്സിലാകാതെ പോകുന്നു എന്നത് ഖേദകരമത്രെ..

വിശുദ്ധ ഖുര്‍‌ആനിലെ അല്‍ ബഖറ എന്ന അധ്യായത്തിലെ ഏറ്റവും ദീര്‍‌ഘമായ സൂക്തമാണ്‌ 282 ആമത്തെ വചനം.ഖുര്‍‌ആന്‍ പാരായണം എന്ന മിനിമം ശൈലിയില്‍ നിന്നും ഖുര്‍‌ആന്‍ പാരായണം ചെയ്‌തും പഠിച്ചും ജീവിതത്തില്‍ പകര്‍‌ത്തിയും ഒക്കെയാണ്‌ പരിശുദ്ധ ദര്‍‌ശനത്തിന്റെ വാഹകര്‍ മാതൃകയാകേണ്ടത്.

അല്‍ ബഖറ എന്ന അധ്യായിലെ 282 ആമത്തെ സൂക്തത്തിന്റെ സാരം....

അല്ലയോ സത്യവിശ്വാസികളേ, നിശ്ചിത അവധിവെച്ചു പരസ്‌പരം കടമിടപാടു നടത്തുമ്പോള്‍, അത് എഴുതിവെക്കുവിന്‍.ഇരു കക്ഷികള്‍ക്കുമിടയില്‍ ഒരാള്‍ നീതിപൂര്‍വം അതു രേഖപ്പെടുത്തട്ടെ. അല്ലാഹു എഴുതാനും വായിക്കാനുമുള്ള കഴിവു നല്‍കിയിട്ടുള്ളവന്‍ അതെഴുതാന്‍ വിസമ്മതിക്കരുത്; അവന്‍ എഴുതട്ടെ. ആരുടെ പേരിലാണോ ബാധ്യത വരുന്നത് അവന്‍ (അധമര്‍ണന്‍) പറഞ്ഞുകൊടുക്കട്ടെ. അവന്‍ നാഥനായ അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളട്ടെ. തീരുമാനിക്കപ്പെട്ട ഇടപാടില്‍ ഒരുവിധ ഏറ്റക്കുറവും വരുത്താന്‍ പാടുള്ളതല്ല. ഇനി കടംകൊള്ളുന്നവന്‍ വിഡ്ഢിയോ ദുര്‍ബലനോ, പറഞ്ഞുകൊടുക്കുന്നതിന് അപ്രാപ്‌തനോ ആണെങ്കില്‍, അവനുവേണ്ടി അവന്റെ കൈകാര്യക്കാരന്‍ നിഷ്‌പക്ഷമായി പറഞ്ഞുകൊടുക്കട്ടെ. പിന്നെ തങ്ങളുടെ പുരുഷന്മാരില്‍നിന്ന് രണ്ടുപേരെ അതിനു സാക്ഷികളാക്കുകയും ചെയ്യുക. രണ്ടു പുരുഷന്മാരില്ലെങ്കില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളുമായിക്കൊള്ളട്ടെ. ഒരുവള്‍ മറന്നുപോയാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കാനാണത്. ഈ സാക്ഷികള്‍, നിങ്ങള്‍ക്കിടയില്‍ സ്വീകാരയോഗ്യരായ സാക്ഷികളില്‍പെട്ടവരായിരിക്കേണ്ടതാകുന്നു. സാക്ഷികളാവാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതാവട്ടെ വലുതാവട്ടെ, അവധി നിര്‍ണയിച്ചു പ്രമാണം രേഖപ്പെടുത്തിവെക്കുന്നതില്‍ ഉദാസീനരാവരുത്. ഈ മാര്‍ഗമാണ് അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് ഏറ്റവും നീതിപൂര്‍വകമായിട്ടുള്ളത്. ഇതുവഴി സാക്ഷ്യം നിര്‍വഹിക്കുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നു. നിങ്ങള്‍ സംശയങ്ങളില്‍ അകപ്പെടാന്‍ സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു. നിങ്ങള്‍ രൊക്കമായി നടത്തുന്ന കച്ചവടമാണെങ്കില്‍, അത് എഴുതിവെക്കാതിരിക്കുന്നതില്‍ വിരോധമില്ല.വ്യാപാര ഇടപാടു നടത്തുമ്പോള്‍ നിങ്ങള്‍ സാക്ഷിനിര്‍ത്തിക്കൊള്ളുക. എഴുതുന്നവനും സാക്ഷിയും ദ്രോഹിക്കപ്പെടാവതല്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അതു ധിക്കാരമാകുന്നു. അല്ലാഹുവിന്റെ കോപത്തെ കാത്തുകൊള്ളുക. അവന്‍ നിങ്ങള്‍ക്ക് ശരിയായ പ്രവര്‍ത്തനരീതി പഠിപ്പിക്കുന്നു. അവന്‍ സര്‍വസംഗതികളെക്കുറിച്ചും അഭിജ്ഞനാകുന്നു.

===============

മഞ്ഞിയില്‍