Tuesday, January 1, 2002

സ്വര്‍ഗലോകം ആസ്വദിച്ച സത്കാരം 

പ്രവാചക പ്രഭുവിന്റെ നിര്‍ദേശാനുസാരം ഒരിക്കല്‍ അതിഥിയെ സത്കരിക്കാന്‍ അബൂത്വല്‍ഹ എന്ന സ്വഹാബി തയാറായി.വീട്ടിലെല്ലാവര്‍ക്കുമായി അല്‍പം ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.മക്കളെ കഥകള്‍ പറഞ്ഞുറക്കിയതിനുശേഷം ഭക്ഷണം വിളമ്പി വെച്ചു.അതിഥിയോടൊപ്പം ആതിഥേയനും ഇരുന്നു.തന്ത്രപൂര്‍വം വിളക്കണച്ചു.താനും ഒപ്പം കഴിക്കുന്നുണ്ടെന്ന്‌ വിരുന്നുകാരനെ ബോധ്യപ്പെടുത്തും വിധം അഭിനയിച്ചു.
ഈ അത്ഭുതകരമായ സത്കാരം കണ്ട്‌ ആകാശലോകം അമ്പരന്നു.അപരന്റെ താല്‍പര്യത്തിനുവേണ്ടി സ്വന്തം താല്‍പര്യത്തെ ബലികഴിക്കുന്ന സൃഷ്‌ടിയുടെ മാനസികാവസ്ഥകണ്ട്‌ ലോകരക്ഷിതാവായ സ്രഷ്‌ടാവ്‌ ചിരിച്ചുവെന്ന്‌ ഉദ്ധരിക്കപ്പെടുന്നു.
സ്വര്‍ഗലോകം ആസ്വദിച്ച സത്കാരാനന്തരം അവതീര്‍ണ്ണമായ സൂക്തം ഇങ്ങനെ:"തങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടെങ്കില്‍ പോലും ഇവര്‍ തങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു'' (വി.ഖു: 59:9)

0 comments:

Post a Comment

Note: Only a member of this blog may post a comment.